കോട്ടയം: അഖില കേസില്‍ സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സന്റെ ഇടപെടലുകള്‍ ജിഹാദികള്ക്കുവേണ്ടിയാണെന്നും കമ്മീഷനെതിരെ എന്‍ഐഎ അന്വേഷണം വേണമെന്നും ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഹിന്ദു-ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഐഎസ് ഭീഷണിയിലാണ്. പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. സംസ്ഥാന സര്‍ക്കാര്‍ ഐഎസ് റിക്രൂട്ടിങ് ഏജന്‍സിയായി മാറുകയാണ്. ലൗ ജിഹാദിന്് ഇരയാകുന്നവരെ കുറിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതൊക്കെ വിശുദ്ധ പ്രണയം ആണെങ്കില്‍ എന്തിന് മതാചാര പ്രകാരം വിവാഹം കഴിക്കണം. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായാല്‍ പോരേ? അദ്ദേഹം ചോദിച്ചു. വനിതാ കമ്മീഷന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ജിഹാദി ഭീകരര്‍ പിടിമുറുക്കുകയാണ്. വനിതാ കമ്മീഷന്റെ പ്രസ്താവനകളും പത്രകുറിപ്പുകളും പ്രസംഗങ്ങളും ഇതിനു തെളിവാണ്.
പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: