കൊച്ചി: നടന് ദിലീപിന് ആലുവ സബ് ജയിലില്‍ അനര്‍ഹമായ പരിഗണന ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനി മനീഷ എം ചാത്തേലി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ആലുവ ജയില്‍ സൂപ്രണ്ട് ബാബുരാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചട്ട വിരുദ്ധമായി ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയടക്കമുള്ളവര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇവരില്‍ ചിലര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ദിലീപ് ഉള്‍പ്പെടെയുള്ളവരെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: