കോഴിക്കോട്: കോഴിക്കോട് കാപ്പാട് തീരത്ത് 350 ഓളം മീറ്റര്‍ ദൂരത്തില്‍ കടല്‍ ഉള്‍വലിഞ്ഞു. ഒഞ്ചിയം പഞ്ചായത്തിലെ മാടാക്കര ബീച്ച്, അഴിയൂരിലെ ആസ്യറോഡ് ബീച്ച് എന്നിവിടങ്ങളില്‍ 30 മീറ്ററോളം ഉള്ളിലേക്ക് തീരം കടലെടുത്തു. ബേപ്പൂര്‍, വെള്ളയില്‍ എന്നിവിടങ്ങളില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടുകളും വള്ളങ്ങളും തിരിച്ചെത്താത്തത് പരിഭ്രാന്തി പരത്തി. മലയോര മേഖലയില്‍ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വന്‍ കൃഷി നാശമുണ്ടായി.
ബേപ്പൂരില്‍ നിന്നുള്ള ധനലക്ഷ്മി, കൃപമോള്‍, സിയോണ എന്നീ ബോട്ടുകള്‍ രാത്രി വൈകി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുരന്ത നിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഈ ബോട്ടുകളില്‍ 36 മത്സ്യത്തൊഴിലാളികളാണുള്ളത്. വെള്ളയില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ രണ്ടു വള്ളങ്ങള്‍ രാത്രി വൈകിയും തിരിച്ചെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: