പരവൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പരവൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടമുണ്ടായി. പരവൂര്‍ പൊഴിക്കര വി. കേശവനാശാന്‍ കെ.സി. കേശവപിള്ള മെമ്മോറിയല്‍ ഗ്രന്ഥശാലക്കു സമീപം തെങ്ങ് ഇലക്ട്രിക് ലൈനില്‍ വീണു. പൊഴിക്കര കടകത്ത് വീട്ടില്‍ ലീലാമ്മയുടെ വീടിനും കോമച്ചഴികത്തു കമലമ്മയമ്മയുടെ വീടിനും നെടുങ്ങോലം മുതലക്കുളം സുകന്യ വിലാസത്തില്‍ സുധീന്ദ്രന്‍പിള്ളയുടെ വീടിനും മരങ്ങള്‍ വീണു കേടുപാടുകള്‍ സംഭവിച്ചു.
ശക്തമായി തുടരുന്ന മഴ തീരദേശവാസികളെ ഭീതിയിലാഴ്ത്തി. പരവൂര്‍ മുതല്‍ ഇരവിപുരം മുതല്‍ പരവൂര്‍ വരെയുള്ള ഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. പൊഴിക്കര മുക്കം ഭാഗത്തുനിന്നും കടല്ക്കരയില് കയറ്റിവച്ചിരുന്ന മൂന്നു ഫൈബര്‍ വള്ളങ്ങള്‍ തിരയില്‍പ്പെടുകയും സമീപത്തുള്ള മത്സ്യത്തൊഴിലാളികള്‍ ഫൈബര്‍ വള്ളങ്ങള്‍ രാത്രിയോടെ തിരിച്ചു കരയിലെത്തിക്കുകയും ചെയ്തു. മുക്കത്തു മത്സ്യത്തൊഴിലാളികളുടെ വലകളും മറ്റും തിരയെടുത്തു. റോഡുകള്‍ വെള്ളത്തിലായതോടെ ദുരിതം ഇരട്ടിച്ചു.
ഇരവിപുരത്ത് കടല്‍ കരയിലേക്കുകയറി. കടലില്‍ നിന്ന് ഏറെമാറി ഉള്ളിലേക്കാണ് ഇവിടെ പുലിമുട്ട് നിര്‍മിച്ചിരിക്കുന്നത്. ഈ ഭാഗവും കടലെടുത്തു. പലയിടങ്ങളിലും തീരത്തു കെട്ടിയിട്ടിരുന്ന വള്ളങ്ങളും കടലിലേക്ക് ഒഴുകിപ്പോയി.
പരവൂര്‍ നഗരവും തൊട്ടടുത്ത താഴ്ന്നപ്രദേശങ്ങളും വെള്ളത്തിലായി. നഗരത്തില്‍ പുഞ്ചിരക്കുളം ഏലായില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി. പൂതക്കുളം കലയ്ക്കോട് പെരുംകുളം ഏലായിലും നിരവധി വീടുകളിലും വെള്ളംകയറി. ശക്തമായ കാറ്റില്‍ മരങ്ങള്ം ഒടിഞ്ഞുവീണു പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: