തിരുവനന്തപുരം: ആഞ്ഞുവീശിയ ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കടലില്‍ നിന്ന് നാവികസേന കണ്ടെടുത്ത മൃതദേഹം വിമാനത്താവളത്തില്‍ എത്തിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രണ്ട് മൃതദേഹങ്ങളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അതേസമയം, രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇനിയും 110 പേരെ കണ്ടെത്താനുണ്ട്. പതിനഞ്ചോളം പേരുമായി മറ്റൊരു ഹെലികോപ്ടര്‍ ഇവിടേക്ക് എത്തുന്നതായി വിവരമുണ്ട്. രാവിലെ ചെല്ലാനത്തും കണ്ണൂരിലും ഓരോ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിഴിഞ്ഞത്തുനിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നും ഒരു ബോട്ട് കോസ്റ്റല്‍ ഗാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. ജയമാതാ എന്ന ബോട്ടാണിത്. സമര് എന്ന കോസ്റ്റല്‍ ഗാര്‍ഡ് കപ്പലാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് തീരത്തേക്ക് കെട്ടിവലിച്ചുകൊണ്ടുവരികയാണ്. മൂന്നരയോടെ തീരത്ത് എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: