തൊടുപുഴ: വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളില്‍ 24 മണിക്കൂറിനിടെ ഒഴുകിയെത്തിയത് 35.275 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം. ഇന്നലെ രാവിലെ ഏഴിന് ലഭിച്ച വിവരം പ്രകാരം 16 ജലസംഭരണികളിലെ കണക്കാണിത്. തെക്കന്‍ ജില്ലകളില്‍ ഓഖി ചുഴലിക്കാറ്റിന് പിന്നാലെ പെയ്തിറങ്ങിയ മഴയ്ക്ക് ഇന്നലെ കുറവ് വന്നിട്ടുണ്ട്.
മൊത്തം സംഭരണികളിലെ ശേഖരം 74 ശതമാനമായി തുടരുമ്പോള്‍ 3074.182 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് നിലവിലുള്ളത്. പമ്പ സംഭരണിയിലെ ജലനിരപ്പ് രണ്ട് ശതമാനമുയര്‍ന്ന് 85ലെത്തി. ഇവിടെ മാത്രം ഒഴുകിയെത്തിയത് 15.866 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ്. ഇടുക്കി അടക്കമുള്ള മറ്റ് സംഭരണികളിലും ജലനിരപ്പ് കൂടിയിട്ടുണ്ട്.
2374.24 അടി, 68.106 ശതമാനമാണ് ഇടുക്കിയിലെ ജലനിരപ്പ്. സംസ്ഥാനത്താകെ 9.9321 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള് ഉപഭോഗം 60.2251 ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: