തിരുവനന്തപുരം: ജപ്പാന് കപ്പല്‍ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുമെന്ന വാര്‍ത്ത പടര്‍ന്നത് ചിലരുടെ മാനസിക രോഗത്തിന്റെ ഭാഗമായിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചുഴലിക്കാറ്റില്‍ പെട്ട മത്സ്യ തൊഴിലാളികളെ ജപ്പാന് കപ്പല്‍ രക്ഷപ്പെടുത്തിയെന്ന വാര്ത്തയക്കു പിന്നിലെ സത്യം തേടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പക്ഷേ ചിലര്‍ ആരെന്നുമാത്രം മുഖ്യമന്ത്രി പറഞ്ഞില്ല.
വെള്ളിയാഴ്ച ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുതന്നെയാണ് ഇത്തരം വിവരം പുറത്തുവിട്ടത്. നാലു ബോട്ടുകളിലായി കുടുങ്ങിയ 90 മീന്‍പിടുത്തകാരെ ജപ്പാന് കപ്പല്‍ കണ്ടെത്തിയെന്നും അവരെ സുരക്ഷിതരായി വിഴിഞ്ഞം തുറമുഖത്ത് എത്തിക്കുമെന്നായിരുന്നു അറിയിപ്പ്. ജപ്പാന് കപ്പലില്‍നിന്ന് അവരെ നാട്ടിലെത്തിക്കാന്‍ തീരസംരക്ഷണ സേനയുടെ രണ്ടു ബോട്ടുകള്‍ പുറപ്പെട്ടു. ആശുപത്രികളില്‍നിന്ന് ആംബുലന്‍സുകള്‍ തീരസംരക്ഷണസേനയുടെ ഹാര്‍ബറിലേക്ക് എത്തി. ആരോഗ്യവിദഗ്ദ്ധരും പോലീസും കാണാതായവരുടെ ബന്ധുക്കളും എത്തി. തീരസംരക്ഷണസേനയുടെ ബോട്ടുകള്‍ രാത്രി തിരിച്ചെത്തിയത് വെറും കയ്യോടെ. തുടര്‍ന്ന് നാട്ടുകാര്‍ ക്ഷുഭിതരായി.
മാധ്യമപ്രവര്‍ത്തകരേയും ഉദേ്യാസ്ഥരേയും ബന്ദികളാക്കി ഹാര്‍ബര്‍ ഗേറ്റ് പൂട്ടി. പോലീസ് പണിപ്പെട്ടാണ് സംഘര്‍ഷാവസ്ഥ ലഘൂകരിച്ചത്. ജപ്പാന് കപ്പല്‍ രക്ഷപ്പെടുത്തല്‍ കഥയുടെ ‘ഉടമ’ ആരെന്നുമാത്രം അറിയില്ല. കിട്ടിയ അറിയിപ്പുകളൊക്കെ ഫോര്‍വേര്‍ഡ് ചെയ്യുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇതും ഫോര്‍വേര്‍ഡു ചെയ്തു എന്ന ബാലിശ വിശദീകരണം മാത്രം. വാര്‍ത്ത വിട്ടത് മാനസിക രോഗികളാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ തന്റെ ഓഫീസിലുള്ളവര്‍ മാനസിക രോഗികളാണെന്ന് സമ്മതിക്കുകയാണ്.
ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം കേന്ദ്ര ഏജന്‍സികള്‍ നല്‍കിയിട്ടും കൃത്യസമയത്ത് ബന്ധപ്പെട്ടവരെ അറിയിക്കാത്തതിന് സര്‍ക്കാര്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നതിനിടയിലാണ് ഇത്തരം അപഹാസ്യ നടപടി. ഭീതിയിലായ തീരദേശങ്ങളിലേക്ക് മുഖ്യമന്ത്രി തിരിഞ്ഞുനോക്കാത്തതില്‍ ശക്തമായ പ്രതിഷേധം ഉണ്ടായി. ഇതിനിടയില്‍ തൊഴിലാളി കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ തീരത്തെത്താതെ സൈന്യത്തിന്റെ ഹെലിക്കോപ്ടറില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ആകാശ യാത്ര നടത്തിയതും വിവാദമായി. രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കാന്‍ എന്ന പേരിലായിരുന്നു മന്ത്രിയുടെ യാത്ര. രക്ഷാ പ്രവര്‍ത്തനം നടത്തേണ്ട ഹെലിക്കോപ്റ്ററുമായി കടകം പള്ളി കറങ്ങിയതെന്തിന് എന്നതാണ് ചോദ്യം.
കൊല്ലത്ത് എംഎല്‍എ നടന് മുകേഷിന്റെ പ്രവര്‍ത്തിയും നാണക്കേടുണ്ടാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോള്‍ വെള്ളിയാഴ്ച വൈകിട്ട് എത്തിയ മുകേഷിനോട് മത്സ്യത്തൊഴിലാളി സ്ത്രീ പരിഭവത്തോടെ ഇവിടെയൊന്നും കണ്ടില്ലല്ലോ എന്നു പറഞ്ഞു. ”നമ്മള് ഇവിടെ തന്നെയുണ്ടേ. വിദേശത്തൊന്നും പോയിട്ടില്ല” എന്ന് തമാശ രൂപേണ പരിഹാസത്തോടെ മുകേഷ് സംസാരിച്ചത് പ്രശ്നമായി. മത്സ്യതൊഴിലാളികള്‍ കൂട്ടത്തോടെ അതിരൂക്ഷമായി പ്രതികരിച്ചതോടെ മുകേഷിന് സ്ഥലത്തുനിന്ന് മുങ്ങേണ്ടതായി വന്നു.
തിരുവനന്തപുരത്തെ മത്സ്യതൊഴിലാളികളെ അവഹേളിച്ചാണ് മത്സ്യബന്ധന മന്ത്രി മേഴ്സിക്കുട്ടിയമ്മ അപഹാസ്യയായത്. തിരുവനന്തപുരത്തെ സ്ത്രീകള്‍ അലമുറയിടുന്നതില്‍ കാര്യമൊന്നുമില്ലായെന്നും അനാവശ്യമായി കരയുന്നത് അവരുടെ സ്വഭാവമാണെന്നുമായിരുന്നു മന്ത്രിയുടെ ആക്ഷേപം. ചുഴലിക്കാറ്റ് സംബന്ധിച്ച് കേന്ദം മുന്നറിയിപ്പൊന്നും തന്നില്ലന്ന് വാദിച്ച് ജയിക്കാന്‍ ടിവിയിലെ അന്തിചര്‍ച്ചയില്‍ മേഴ്സികുട്ടിയമ്മ ശ്രമിച്ചതും അവര്‍ക്ക് നാണക്കേടുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: