കവരത്തി: വീശിയടിച്ച ഓഖി കൊടുങ്കാറ്റില്‍ ലക്ഷദ്വീപില്‍ വന്‍നാശം. തെങ്ങുകള്‍ കടപുഴകിയും മറ്റും നിരവധി വീടുകള്‍ തകര്‍ന്നു, ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കല്‍പ്പേനിയിലെ കടല്‍ഭിത്തിയും ലൈറ്റ് ഹൗസും ഭാഗികമായി തകര്‍ന്നു വീണു, രണ്ട് ഉരുക്കളും നിരവധി ബോട്ടുകളും ഒഴുകിപ്പോയി.
കൊച്ചിയില്‍ നിന്നടക്കം എത്തിയ എട്ടു ബോട്ടുകള്‍ കവരത്തിക്കു സമീപം കുടുങ്ങിക്കിടക്കുകയാണ്. മിനിക്കോയിയില്‍ വൈദ്യുതി വിതരണം സ്തംഭിച്ചു. മരങ്ങള്‍ കടപുഴകി ഗതാഗതം സ്തംഭിച്ചു. കാല്‍നട പോലും അസാധ്യമായി.കല്‍പ്പേനി ഹെലിപ്പാഡ് മുങ്ങി. ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോകേണ്ട കപ്പല്‍ റദ്ദാക്കി.
കല്‍പ്പേനിയില്‍ അഞ്ച് ബോട്ടുകള്‍ തകര്‍ന്നു. മിനിക്കോയിയില്‍ 14 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. നാവിക സേനയുടെ രണ്ടു കപ്പലുകള്‍ കൂടി അവശ്യ വസ്തുക്കളുമായി ലക്ഷദ്വീപിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: