ന്യൂദല്‍ഹി : അന്താരാഷ്ട്ര മാരിറ്റൈം (ഐഎംഒ) ഓര്‍ഗനൈസേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും ജയം, രണ്ടാം സ്ഥാനം. അടുത്ത രണ്ടു വര്‍ഷങ്ങളിലെ കാറ്റഗറി ബി കൗണ്സില്മാര്ക്കുള്ള തെരഞ്ഞെടുപ്പിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. 146 വോട്ട് നേടി ജര്‍മ്മനി ഒന്നാം സ്ഥാനതെത്തിയപ്പോള്‍ ഇന്ത്യയ്ക്ക് 144 വോട്ടുകള്‍ ലഭിച്ചു.
വോട്ടെടുപ്പ് നടത്തുന്നതിനു മുമ്പ് 10 രാജ്യങ്ങളെ കൗണ്‍സിലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തിട്ടുണ്ട്. 1959 മുതല്‍ ഇന്ത്യ ഐഎംഒ കൗണ്‍സില്‍ അംഗമാണ്.
രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ ട്വിറ്ററില്‍ കുറിച്ചു. ലണ്ടനില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് പിന്തുണ അറിയിച്ചിരുന്നു.
യുഎന്‍ അംഗീകാരത്തോടെ സമുദ്രാര്ത്തിര്ത്തിയിലെ സുരക്ഷ, കപ്പല്‍ ഗതാഗതം, സമുദ്ര സംബന്ധമായ മലിനീകരണം എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഐഎംഒ. ആസ്ട്രേലിയ, ഫ്രാന്‍സ്, കാനഡ, സ്പെയിന്, ബ്രസീല്‍, സ്വീഡന്, നെതര്‍ലാന്‍ഡ്സ്, യുഎഇ എന്നിവയാണ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് രാജ്യങ്ങള്‍. ആസ്ട്രേലിയയും യുഎഇയും ആദ്യമായാണ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കൂടാതെ ബംഗ്ലാദേശ്, അര്‍ജന്റീന എന്നീ രാജ്യങ്ങളും കൗണ്‍സിലില്‍ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: