നീരേറ്റുപുറം: ചക്കുളത്ത് അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്ന ഭക്തലക്ഷങ്ങള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സേവാഭാരതിയുടെ സേവന കേന്ദ്രവും പ്രവര്‍ത്തനം തുടങ്ങി. തലവടിയില്‍ തയ്യാറാക്കിയിരിക്കുന്ന സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചക്കുളത്തുകാവ് ക്ഷേത്രം കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആര്.എസ്.എസ്. ജില്ലാ കാര്യകാരി സദസ്യന്‍ കെ. ബിജു, എടത്വാ ഖണ്ഡ് കാര്യവാഹ് എം.എസ്. മധുസൂദനന്, സഹകാര്യവാഹ് ഗോപീകൃഷ്ണന്, അജിത്ത് കുമാര്‍ പിഷാരത്ത്, രഘു മുട്ടാര്‍, കണ്ണന് തലവടി, ജീവന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പൊങ്കാലയോടനുബന്ധിച്ച് അന്‍പതോളം സേവാകേന്ദ്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ആയിരത്തില്‍പ്പരം പ്രവര്‍ത്തകര്‍ വിവിധ സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ക്ഷേത്ര വോളന്റിയേഴ്സ് നിര്‍ദേശങ്ങളുമായി നിലയുറപ്പിക്കും. പ്രാഥമിക ആവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്കു പുറമേ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തി. പാര്‍ക്കിങിനും പ്രത്യേക സൗകര്യമുണ്ടാകും. ക്ഷേത്രപരിസരത്ത് താത്കാലിക ഹെല്‍ത്ത്സെന്ററുകളും തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: