പാലാ: ഐഎസ് ഭീകരരുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി കേരളത്തില്‍ സിപിഎം മാറിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വം തകര്‍ക്കുന്ന നിലപാടാണ് സിപിഎമിന്റേതെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി ജയകൃഷ്ഷന് മാസ്റ്റര്‍ വീര ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ പാലായില്‍ നടത്തിയ പ്രകടനത്തിന് ശേഷം പുഴക്കര മൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രണയം നടിച്ച് വിവാഹം നടത്തി മതം മാറ്റവും ഭീകരതയും വളര്‍ത്തുന്നു. മതേതരത്വത്തിന്റെയും മത നിരപേക്ഷതയുടെയും പേരില്‍ ഇതിനെ വെള്ള പൂശാനാണ് സിപിഎം ശ്രമിക്കുന്നത്.
കോര്‍പ്പറേറ്റുകള്‍ക്കും കള്ളപ്പണക്കാര്ക്കുമൊപ്പമാണിന്ന് സിപിഎം. സര്‍ക്കാര്‍ ഭൂമിയും കായലും കൈയേറുന്നവരെ സംരക്ഷിക്കാന്‍ എംപിയും എംഎല്‍എയുമാക്കി ഒപ്പം നിര്‍ത്തിയിരിക്കുകയാണ് ഇടതുപക്ഷവുമെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് അദ്ധ്യക്ഷനായി.
ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ. നാരായണന് നമ്പൂതിരി, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, യുവമോര്‍ച്ചാ നേതാക്കളായ കെ.പി സുരേഷ്കുമാര്‍, എന്‍.കെ. ശശികുമാര്‍, ലിജിന്‍ ലാല്‍, സോമശേഖരന്‍ തച്ചേട്ട്, കമലമ്മ രാഘവന്, രമ്യാ കൃഷ്ണന്, ലാല്‍ കൃഷ്ണ, ശരത് എസ്, സെബി ജോര്‍ജ്, മഹേഷ് ചന്ദ്രന്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: