കാഞ്ഞിരപ്പള്ളി: ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സാമൂഹികാഘാത പഠനം ആരംഭിച്ചതായി ഡോ.എന്‍.ജയരാജ് എംഎല്‍എ അറിയിച്ചു.
2013ലെ കേന്ദ്രനിയമപ്രകാരവും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരവും 200 ആറിന് മുകളില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോള്‍ സംസ്ഥാനതലത്തില്‍ അധികാരമുള്ള ഒരു സംഘം സാമൂഹികാഘാത പഠനം നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന രണ്ട് നോണ്‍ ഒഫിഷ്യല്‍ സയന്റിസ്റ്റുകള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ദ്ധരായ രണ്ട് പേര്, സ്ഥലം ആവശ്യപ്പെടുന്ന വകുപ്പില്‍ നിന്നുള്ള വിഷയ വിദഗ്ദ്ധന് എന്നിവരടങ്ങുന്നതാണ് ഈ സംഘം.ആവശ്യമായ സ്ഥലങ്ങളുടെ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
സ്ഥലം വിട്ടു നല്കുന്ന സ്ഥലമുടമകളുമായി ഒരു പ്രാഥമിക ഹിയറിംഗ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടന്നു.
പഠന റിപ്പോര്‍ട്ട് സംസ്ഥാനതല എക്പേര്ട്ട് കമ്മിറ്റി പരിശോധിക്കും.
അംഗീകാരം ലഭിച്ചാലുടന്‍ ജില്ലാ കളക്ടര്‍ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
റവന്യൂ വകുപ്പില്‍ നിന്ന് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്ന സാഹചര്യത്തില്‍ 2018ല്‍ തന്നെ ബൈപാസിന്റെ പണികള്‍ ആരംഭിക്കാനാകുമെന്ന് എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: