അമ്പലപ്പുഴ: പോലീസിന്റെ രക്ഷാ ബോട്ടിലെ ജോലി നഷ്ടപ്പെട്ടെങ്കിലും പൊന്തുവള്ളത്തില്‍ തനിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മാതൃകയാകുകയാണ് പുന്നപ്ര സ്വദേശി ഫ്രാന്‍സിസ്.
ശക്തമായ ഒഴുക്കിനെയും, കാറ്റിനെയും വകവെക്കാതെ പൊന്തുവള്ളം തുഴയാനുള്ള ഈ മത്സ്യതൊഴിലാളിയുടെ മനക്കരുത്തിനു മുന്നില്‍ അലറിയെത്തുന്ന കൂറ്റന്‍ തിരമാലയും കീഴടങ്ങി. തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിലെ കടല്‍ രക്ഷാ ബോട്ടിലെ സ്രാങ്കായിരുന്ന പുന്നപ്ര വെള്ളപ്പനാട് വീട്ടില്‍ ഫ്രാന്‍സിസിന്റെ ജോലി നഷ്ടപ്പെട്ടിട്ട് ഒരു വര്‍ഷത്തോളമായി.
ഇന്റര്‍ സെപ്റ്റര്‍ ബോട്ടിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: