ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേര് മരിച്ചു. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്.
2000ലേറെപ്പേര്‍ താമസ സ്ഥലം വിട്ട് മറ്റിടങ്ങളിലേക്ക് മാറി താമസിച്ചു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ ദിവസം ‘സെമ്പക്’ എന്ന പേരിലുള്ള കൊടുങ്കാറ്റിനെ തുടർന്ന് 27 പേരാണ് സെണ്ട്രൽ ജാവയിൽ മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: