തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണായ 29 പേരെ കൂടി രക്ഷിച്ചു. നാവികസേനയും കോസ്റ്റു ഗാര്‍ഡും കഴിഞ്ഞ 72 മണിക്കൂറായി നടത്തിയ തെരച്ചിലിനുശേഷമാണ് 29 ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചത്.
നാവികസേന നടത്തിയ തെരച്ചിലില്‍ 13 മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചത്. ഇവരുമായി നേവിയുടെ കപ്പല്‍ കൊല്ലം തീരത്തേക്ക് തിരിച്ചു. ലക്ഷദ്വീപിലെത്തിയ 12 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തകര്‍ന്ന ബോട്ടില്‍ പിടിച്ചിരുന്ന മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചിരിക്കുന്നത്.
വ്യോമസേന നാല് പേരെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്. സില്‍വ, ക്രിസ്തുദാസ്, അന്തോണി, മരിയ ദാസ് എന്നിവരെയാണ് വ്യോമസേന രക്ഷപ്പെടുത്തിയത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നൂറിലധികം മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായി കോസ്റ്റു ഗാര്‍ഡും നാവികസേനയും എയര്‍ഫോഴ്സും തെരച്ചില്‍ നടത്തിവരികയാണ്. അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു മരച്ചവരുടെ എണ്ണം സംസ്ഥാനത്ത് 16 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: