മുംബയ്: അടുത്ത വര്‍ഷത്തെ ദീപീവലി ഭക്തര്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി.
‘ക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികളെല്ലാം എത്തിക്കഴിഞ്ഞു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും സ്വാമി വ്യക്തമാക്കി. അടുത്ത ഒക്ടോബറില്‍ തന്നെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും- സ്വാമി പറഞ്ഞു.
‘രാമക്ഷേത്രത്തിന്റെ നിര്‍മ്മിതിയ്ക്കായി പുതിയ നിയമങ്ങളൊന്നും കൊണ്ടുവരേണ്ട ആവശ്യമില്ല. നരസിംഹ റാവു സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് വ്യക്തമായ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ അസ്തിത്വം തെളിയിക്കപ്പെട്ടു കഴിഞ്ഞു’-സ്വാമി കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയില്‍ നിന്ന് ഹിന്ദുക്കള്‍ക്കനുകൂലമായി വിധി ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയും സുബ്രമണ്യന്‍ സ്വാമി പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: