തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുക്കളെ തിരയാന്‍ മത്സ്യത്തൊഴിലാളികള്‍ സ്വയം ഇറങ്ങേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച രമേശ് ചെന്നിത്തല കേന്ദ്രസര്‍ക്കാരിനു കത്തയച്ചിരുന്നു. അതേസമയം മത്സ്യബന്ധനത്തിനു പോയ നൂറിലധികം മത്സ്യത്തൊഴിലാളികളെ കൂടി ഇനിയും കണ്ടെത്താനുണ്ട്. ഏകദേശം നാനൂറോളം പേരെയാണ് കോസ്റ്റുഗാര്‍ഡും നേവിയും എയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെട്ടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: