നീരേറ്റുപുറം: പ്രകൃതി ദുരന്തത്തിന്റെ തീവ്രതയില്‍ പ്രതികൂല കാലാവസ്ഥയിലും സര്‍വ്വം സമര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ എത്തി. തലേന്ന് രാത്രിയില്‍ മഴ ശക്തിപ്രാപിച്ചെങ്കിലും മിനിട്ടുകള്‍ക്കകം മാനം തെളിഞ്ഞ് മഴക്കാറുകള്‍ മാറി. മഴ പെയ്തതോടെ പൊങ്കാല വീഥിയില്‍ തമ്പടിച്ചിരുന്നവര്‍ അല്പമൊന്ന് ഭയന്നെങ്കിലും ചക്കുളത്തമ്മയില്‍ ഭക്തിയര്പ്പിച്ച വിശ്വാസികള്‍ക്ക് ആശ്വാസമായി പ്രകൃതി കനിഞ്ഞു.
ചെമ്പട്ട് ചാര്‍ത്തി വര്ണഹാരങ്ങളണിഞ്ഞ് ശ്രീലകത്ത് സര്‍വ്വാഭരണ ഭൂഷിതയായി വിളങ്ങിനിന്ന ചക്കുളത്തമ്മക്ക് ഭക്തര്‍ തയ്യാറാക്കിയ നിവേദ്യം ഭക്ഷിക്കാന്‍ എത്തുമെന്നാണ് വിശ്വാസം. ശരീരത്തിന്റെ പ്രതീകമായി മണ്കലത്തില് നിവേദ്യം പാകം ചെയ്യുമ്പോള്‍ ചിന്തകളിലും കര്‍മ്മത്തിലും പ്രവര്‍ത്തികളിലും സദ്ഗുണങ്ങള്‍ വിളങ്ങണമേയെന്നാണ് ഭക്തരുടെ പ്രാര്‍ത്ഥന. സാത്വികതയും, നന്മയും, സ്നേഹവും പുത്തന്‍തിരി കൊളുത്താന്‍ ത്യക്കാര്‍ത്തിക അണിഞ്ഞൊരുങ്ങിയ ശുഭമുഹൂര്‍ത്തത്തില്‍ ജാതി-മത ഭേദമില്ലാതെ ആരാധനയുടെ ആത്മഹര്‍ഷവും പേറി തീര്‍ത്ഥാടകര്‍ ഈ കര്‍മ ഭൂമിയിലെത്തിയപ്പോള്‍ ഭാരതത്തിലെ ഏറ്റവും വലിയ ഭക്തജന സംഗമത്തിന് ചക്കുളത്തുകാവ് ക്ഷേത്രം വേദിയായി. പുലര്‍ച്ചെ നാലിന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.
പ്രമുഖ വ്യവസായിയും സിംഗപ്പൂര്‍ ഹിന്ദു എന്‍ഡോവ്മെന്റ് ബോര്‍ഡ് ശ്രീനിവാസ പെരുമാള്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കുമാര്‍ പിള്ളൈ പൊങ്കാല ഉത്ഘാടനം ചെയ്തു. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അധ്യക്ഷനായി. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, സിംഗപ്പൂര്‍ മലയാളി ഹിന്ദുസമാജം പ്രസിഡന്റ് അജയകുമാര്‍ നായര്‍ മുഖ്യപ്രഭാഷണവും നടത്തി. പത്മശ്രീ ഗോപിനാഥ പിള്ള, കൊടിക്കുന്നില്‍ സുരേഷ് എംപി., ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ. കെ ഗോപാലകൃഷ്ണന് നായര്‍, രമേശ് ഇളമണ്‍, ഹരിക്കുട്ടന് നമ്പൂതിരി, പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, പിആര്‍ഒ സുരേഷ് കാവുംഭാഗം, ഉത്സവ കമ്മറ്റി പ്രസിഡന്റ് കെ. സതീഷ് കുമാര്‍, സെക്രട്ടറി സന്തോഷ് ഗോകുലം, പി.ഡി. കുട്ടപ്പന് എന്നിവര്‍ പ്രസംഗിച്ചു.
11ന് അഞ്ഞൂറില്‍ പരം വേദപണ്ഡിതന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നുള്ളിച്ച്‘ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. തുടര്‍ന്ന് പ്രസിദ്ധമായ ദിവ്യ അഭിഷേകവും, ഉച്ചദീപാരാധനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: