നീരേറ്റുപുറം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീകളില്‍ ദൈവാംശം കല്പിച്ച് പൂജിക്കുന്ന ആരാധനാലയമാണ് ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രം. ചക്കുളത്ത്കാവില്‍ ആണ്ടുതോറും നടത്തിവരാറുള്ള നാരീപൂജ അതിരുകളില്ലാതെ വ്യാപിക്കുകയാണ്. സ്ത്രീയെ ആദരിച്ചാല്‍ വീട് ശ്രീകോവിലാകുകയും അനാദരിച്ചാല്‍ അശാന്തിയുടെ വിളനിലമാകുമെന്ന ഭാരതീയ സംസ്കാരത്തിന്റെ മഹദ്സന്ദേശം ഉള്‍ക്കൊള്ളുന്നതാണ് നാരീപൂജ. ക്ഷേത്ര ശ്രീകോവിലിന് അഭിമുഖമായി സ്ത്രീകളെ പീഠത്തിലിരുത്തി ഭക്ത്യാദരപൂര്‍വ്വം പാദംകഴുകിയാണ് നാരീപൂജ നടത്തുന്നത്. ശക്തിസ്വരൂപിണിയും ഐശ്വര്യപ്രദായിനിയുമായ ദേവിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഈ കര്‍മ്മം സമൂഹനന്മയയെ ലക്ഷ്യമാക്കിയാണ് നടത്തുന്നത്. ഇത്തവണത്തെ നാരീപൂജ ഡിസംബര്‍ 22ന് ആദ്യ വെള്ളിയാഴ്ച നടക്കും. പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ നാരീപുജ ഉദ്ഘാടനം ചെയ്യും. കലശവും തിരുവാഭരണ ഘോഷയാത്രയും 26ന് നടക്കും. കാവുംഭാഗം തിരു-ഏറാങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര നടക്കുന്നത്. കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, അഡ്മിനിസ്ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്, അജിത്ത് കുമാര്‍ പിഷാരത്ത്, പി1ആര്‍ഒ സുരേഷ് കാവുംഭാഗം എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: