കാട്ടാക്കട:
. കെട്ടിടത്തിലെ സന്ദര്‍ശകരുടെ മുറിയില്‍ ഭിത്തിയിലെ വിള്ളലുകളിലൂടെ മഴവെള്ളമിറങ്ങി തളം കെട്ടികിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം തകരാറിലായത്തോടെ മൂന്നു ദിവസമായി ഓണ്‍ ലൈന്‍ ഫയലിംഗും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. തകരാര്‍ പരിഹരിക്കുന്നതില്‍ കാലതാമസം നേരിടുന്നതോടെ കഴിഞ്ഞദിവസം മുതല്‍ വാടകജനറേറ്റര് എത്തിച്ച് താത്കാലിക പരിഹാരം പോലീസുകാര്‍ തന്നെ കണ്ടെത്തിയിരിക്കുകയാണ്. മഴ കനത്താല്‍ പോലീസ് സ്റ്റേഷന് പരിസരം കുളമായി മാറുന്നത് പതിവാണ്. പോലീസുകാരും കേസും പരാതിയുമായി ബന്ധപ്പെട്ടു സ്റ്റേഷനില്‍ എത്തുന്നവരും ചെളിവെളളത്തിലൂടെയാണ് സഞ്ചാരം.
പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സിന്റെ അവസ്ഥ ദയനീയമാണ്. ചോര്‍ന്നൊലിക്കുന്ന മുറികളിലാണ് പോലീസുകാര്‍ കഴിയുന്നത്. ഭിത്തിയിലും ടെറസ്സിലും ഉള്ള വിള്ളലുകളിലൂടെ മഴവെള്ളം മുറിക്കുള്ളില്‍ നിറഞ്ഞുകിടക്കുന്നു. മുറികളിലെ ചോര്‍ച്ചയിലൂടെ എത്തുന്ന വെള്ളം ബക്കറ്റുകളില്‍ ശേഖരിച്ചു കളയുകയാണ് പോലീസുകാരുടെ പ്രധാനപണി. പരിസരത്ത് കേസുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളില്‍ മഴ വെള്ളം കെട്ടി നിന്ന് കൂത്താടി പെരുകി കൊതുക് ശല്ല്യവും രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: