തിരുവനന്തപുരം: സൈനിക ക്യാമ്പിനെ അനുസ്മരിക്കും വിധം അച്ചടക്കവും കൃത്യനിഷ്ഠതയും കൊണ്ട് പൂര്‍വ സൈനിക പരിഷത്തിന്റെ സംസ്ഥാനസമ്മേളനം വ്യത്യസ്തമായി. പട്ടാളചിട്ടയോടെ, എന്നാല്‍ സൈന്യത്തിന്റെ ഔദ്യോഗികമല്ലാത്ത പൂര്‍വ സൈനികരുടെ സമ്മേളനം ആദ്യമായാണ് തിരുവനന്തപുരത്ത് നടക്കുന്നത്. നിരവധി ചെറുതും വലുതുമായ സമ്മേളനങ്ങള്‍ക്ക് സാക്ഷിയായ അനന്തപുരി മാതൃരാജ്യത്തിനായി നിസ്വാര്‍ഥ സേവനം നല്‍കിയശേഷം വിരമിച്ച സൈനികരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സംസ്ഥാന പരിപാടി ആദ്യമായാണ് നടക്കുന്നത്.
പാളയം യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കല്‍ പൂര്‍വസൈനിക പരിഷത്ത് ആള് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് എവിഎം എച്ച്.പി. സിംഗ് റിട്ട വീരചക്രയും മേജര്‍ ജനറല്‍ ഡോ പി. വിവേകാനന്ദനും ചേര്‍ന്ന് നിര്‍വഹി
ഭാരതത്തിന്റെ ആത്മവ് പേറുന്ന ജവാനാണെന്ന സ്മരണ കണ്ടുനിന്ന സാധാരണക്കാരില്‍ പോലും ഉളവായി. പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഭാരതമാതാവിനായി ബലിഅര്പ്പിച്ച വീര സൈനികര്‍ക്ക് സല്യൂട്ട് നല്കിയ ശേഷമാണ് ഇവര്‍ സമ്മേളനവേദിയിലേക്ക് എത്തിയത്.
സമ്മേളന വേദിയില്‍ സൈനിക പരിപാടി അനുസ്മരിക്കും വിധം അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍നിരയിലാണ് ഇരുപ്പിടങ്ങള്‍ ഒരുക്കിയിരുന്നത്. സ്വാഗത പ്രാസംഗികനും ഉദ്ഘാടകനും മുഖ്യപ്രഭാഷകനും അധ്യക്ഷനുമെല്ലാം സംസാരിച്ചു കഴിയുമ്പോള്‍ ചിട്ടയോടുകൂടിയ മിതമായ കൈയടികള്‍ മാത്രം. ഓരോ സെക്ഷന്‍ കഴിയുമ്പോഴും വേദി നിശബ്ദം. ചായ-ഭക്ഷണ സമയങ്ങളില്‍ മിതമായ സംഭാഷണങ്ങള്‍. കൃത്യമായ നിര്‍ദേശത്തിന് അനുസരിച്ച് സദസ് ഒന്നടങ്കം എണ്ണയിട്ട യന്ത്രം പോലെ ചലിച്ചു.
പൂര്‍വ സൈനിക പരിഷത്തിന്റെ ഗീതം ചൊല്ലിയപ്പോള്‍ സദസിലെ നിരവധി കണ്ഠങ്ങളില്‍ നിന്നായി ഒരു ശബ്ദത്തില്‍ ദേശീയത വിളിച്ചോതുന്ന മന്ത്രം മുഴങ്ങി. വാക്കുകള്‍ മുറിയാതെയും ഇടറാതെയും ഭാരതം മുന്നോട്ട് എന്ന വരികള്‍ വേദിയെ ആവേശഭരിതമാക്കി. അധ്യക്ഷനായി നിശ്ചയിച്ച മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന് വരാന്‍ വൈകിയതൊഴിച്ചാല്‍ സംഘാടകര്‍ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ പരിപാടി സമയനിഷ്ഠമായി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: