പന്തക്കല്‍: ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും പ്രധാനമന്ത്രി ആവാസ് യോജനയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച ഹെല്‍പ്പ് ലൈന്‍ ഫ്ളക്സും പന്തക്കലില്‍ ശനിയാഴ്ച രാത്രി സിപിഎം ക്രിമിനലുകള്‍ പരസ്യമായി നശിപ്പിച്ചു. പന്തക്കല്‍ പ്രദേശത്തെ സ്ഥിരം ക്രിമിനലുകളായ റിപ്പു എന്ന റിജാസ്, റജീസ് കുനിമ്മല്‍ ശാലു എന്ന ഷഹല്‍, അപ്പൂസ് എന്ന ഹമീഷ്, ചിണ്ടന് എന്ന ഷിനോജ്, കാപ്പി എന്ന രജില്‍, ഉടാസ് എന്ന രജീഷ് എന്നിവര്‍ ചേര്‍ന്ന് സിപിമ്മിന്റെയും ഡിവൈഎഫ്ഐ യുടെയും നേതാക്കളുടെ മുന്നില്‍ വച്ചാണ് അക്രമം നടത്തിയത്. വാണിയപ്പീടികയില്‍ സിപിഎം കൊടി നശിപ്പിച്ചു എന്ന വ്യാജ പ്രചരണം നടത്തിയാണ് അക്രമം അഴിച്ചുവിട്ടത്.
കഴിഞ്ഞ ഡിസംബറില്‍ മുന്‍ കൗണ്‍സിലറെ വധിക്കാന്‍ ശ്രമിച്ചു എന്ന വ്യാജപ്രചാരണം നടത്തിയാണ് പള്ളൂര്‍ മേഖലയില്‍ സിപിഎം വ്യാപകമായ അക്രമ പരമ്പരകള്‍ നടത്തിയത്. ആ നാടകത്തിന്റെ പുനരാവര്‍ത്തനം പോലെയാണ് അതേ മുന്‍കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ പന്തക്കലിലും അക്രമം നടത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രന്റെ വിജയത്തോടെ നിരവധി ആക്രമണങ്ങളാണ് ഈ ക്രിമിനല്‍സംഘം മാഹി മേഖലയില്‍ നടത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് പന്തക്കല്‍ ജംഗ്ഷനിലെ ശ്രീകൃഷ്ണ ജയന്തിയുടെ ബാനറും ബോര്‍ഡുകളും വയലില്‍ പീടികയില്‍ സ്ഥാപിച്ച ബിജെപി കൊടിമരവും കോടിയേരിയിലെ മഹിളാ അസോസിയേഷന് നേതാവിന്റെ മകന്റെ നേതൃത്വത്തില്‍ നശിപ്പിക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. മാഹി കേന്ദ്രികരിച്ചു ജിഹാദി സ്വര്‍ണക്കടത്തു മാഫിയകളുടെ പിന്തുണയോടെ സിപിഎം നടത്തുന്ന ഇത്തരം ഏകപക്ഷീയമായ അക്രമങ്ങള്‍ നാടിന്റെ സമാധാനം തകര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: