കണ്ണൂര്‍: ചെങ്കല്പാറപരപ്പില് നിന്നും പുതിയൊരു സസ്യവര്ഗ്ഗത്തെക്കൂടി ഗവേഷകര്‍ കണ്ടെത്തി. പാല സെന്റ് തോമസ് കോളേജിലെ സസ്യശാസ്ത്രവിഭാഗം ഗവേഷകരാണ് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിനടുത്ത കല്ല്യാട്-ബ്ലാത്തൂര്‍ ചെങ്കല്‍പ്പരപ്പുകളില്‍ നിന്നും പുല്വര്ഗത്തില്പ്പെട്ട് പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്. പത്ത് സെന്റീമീറ്ററിനടുത്ത് നീളമുള്ള പൂങ്കുലകളോട് കൂടിയ പുതുതായി വിരിഞ്ഞ സസ്യത്തിന് ഡൈമേറിയ കല്യാടന്സ് (ഉശാലൃശമ സമഹഹശമറലിലെ) എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് എന്ന ജേര്‍ണലിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്ല്യാട്, ബ്ലാത്തൂര്‍ പാറപ്പരപ്പുകള്ക്ക് പുറമേ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം, കാനായി കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം, മടിക്കൈ, സീതാംഗോളി എന്നിവിടങ്ങളിലും ഇവ വളരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കല്യാട് പാറപ്പരപ്പില്‍ നിന്നും ഇതേ ഗവേഷക സംഘം 2015 ല്‍ ഐസാക്നേ ഭട്ടൈ (കമെരവില യവമേേശശ) എന്ന പേരിലുള്ള മറ്റൊരു പുതിയ പുല്‍വര്‍ഗ സസ്യത്തെയും കണ്ടെത്തിയിരുന്നു.
സീക്ക്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നീ സംഘടനകളുടെ നേതൃത്ത്വത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഈ ചെങ്കല്പ്പരപ്പുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ച് നടന്ന പഠനങ്ങളില്‍ ഈ മേഖലകള്‍ അപൂര്‍വ്വങ്ങളായ നിരവധി സസ്യങ്ങളെയും പ്രാണി വര്‍ഗ്ഗങ്ങളെയും കണ്ടെത്തിയിരുന്നു. അനിയന്ത്രിതമായ ചെങ്കല്‍ഖനനവും കൈയ്യേറ്റവും മൂലം ഈ ജൈവവൈവിധ്യസമ്പന്നമായ പാറപ്പരപ്പുകളുടെ നിലനില്‍പ്പ് വലിയ ഭീഷണി നേരിടുകയാണ്. അവശേഷിക്കുന്ന പാറപ്പരപ്പുകളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്ന് നേരത്തെ ഈ പഠനങ്ങള്‍ക്ക് നേതൃത്വം നല്കിയ കേരള ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.സി.ബാലകൃഷ്ണന് പറഞ്ഞു. ശാസ്തലോകത്തിന് ഇനിയും പരിചയമില്ലാത്ത നിരവധി സസ്യ ഇനങ്ങള്‍ ഇത്തരം സ്ഥലങ്ങളില്‍ അവശേഷിക്കുന്നുണ്ടെന്ന് പാറക്കുളങ്ങളിലെ സസ്യവൈവിധ്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജ് സസ്യശാസ്ത്ര അധ്യാപകന് പി.ബിജു അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: