വാഷിങ്ടണ്‍: ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാന്റെ സഹകരണത്തില്‍ തൃപ്തിയില്ലെന്ന് അമേരിക്ക. താലിബാനെയും ഹഖ്വാനി ശൃംഖലയെയും അടിച്ചമര്‍ത്തുന്നതിന് പാക്കിസ്ഥാന് നടപടികളെടുക്കുന്നില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയ്ദിനെ മോചിപ്പിച്ചത് ഭീകരതക്കെതിരെയുള്ള നടപടികളില്‍ നിന്നുള്ള പുറകോട്ട് പോകലാണെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
ഹഖ്വാനി ശൃംഖല അഞ്ചു വര്‍ഷമായി തടവിലാക്കിയിരുന്ന കോള്മാന് കുടുംബത്തെ മോചിപ്പിച്ചെങ്കിലും പാക്കിസ്ഥാന്റെ നടപടികള്‍ ഭീകരതക്കെതിരെയുള്ളതല്ല. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജാഗ്രതയോടെയുള്ള നീക്കവും നയതന്ത്ര സമ്മര്‍ദ്ദവുംമൂലമാണ് കോള്മാന് കുടുംബത്തെ മോചിപ്പിച്ചതെന്നും അമേരിക്ക വ്യക്തമാക്കി. കോള്മാന് കുടുംബം മോചിപ്പിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെങ്കിലും ഭീകരതക്കെതിരായുള്ള പാക്കിസ്ഥാന്റെ കടുത്ത നടപടികള്‍ക്കായി കാത്തിരിക്കുകയാണ്.
അഫ്ഗാന് നയത്തിന്റെ ഭാഗമായി പാക്കിസ്ഥാനുമായുള്ള സഹകരണത്തില്‍ പ്രതീക്ഷയുണ്ടെങ്കിലും സമയപരിധിക്കുള്ളില്‍ നടപടികളെടുക്കണം. തങ്ങളുടെ ക്ഷമക്ക് പരിധിയുണ്ടെന്നും പാക്കിസ്ഥാന് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യക്തമായ നടപടികളാണ് ആവശ്യം. താലിബാനും ഹഖ്വാനി ശൃംഖലയ്ക്കുമെതിരെയുള്ള നടപടികള്‍ തുടരണം.
ഭീകരര്‍ക്കുള്ള സുരക്ഷിത ഇടമല്ല പാക്കിസ്ഥാനെന്ന് തെളിയിക്കുന്ന തുടര്‍ച്ചയായ നടപടികള്‍ വേണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സമാധന പ്രക്രിയയുടെ ഭാഗമായി അഫ്ഗാനിസ്ഥാനും താലിബാനുമായുള്ള ചര്‍ച്ചകളില്‍ കുറെ വര്‍ഷങ്ങളായി താലിബാന് മുന്‍തൂക്കം ലഭിക്കുന്നത് പാക്കിസ്ഥാന്റെ പിന്തുണ മൂലമാണ്. ഇതിന് അറുതി വരുത്തിയേ മതിയാകുവെന്ന് യുഎസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: