തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ തന്നെ. നായ്ക്കനാലിന് സമീപം സിഎംഎസ് സ്കൂളിന് മുന്നിലാകും പ്രധാനവേദിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മൈതാനിയില്‍ രണ്ടുവേദികളാണ് ആലോചിക്കുന്നത്. ജനുവരി 6 മുതല്‍ 10 വരെയാണ് കലോത്സവം. നിലവില്‍ സി.എം.എസ്.സ്കൂളിനു മുന്നില്‍ പ്രധാന വേദിയും രണ്ടാം വേദി എക്സിബിഷന് ഗ്രൗണ്ടുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. നേരത്തെ ലഭ്യമാകാതിരുന്ന റീജിണല്‍ തിയേറ്റര്് കലോത്സവത്തിന് വിട്ടു നല്‍കിയിട്ടുണ്ട്.
മോഡല്‍ ബോയ്സ്, ഗേള്‍സ്, സേക്രഡ്ഹാര്‍ട്ട്, ഹോളിഫാമിലി, സെന്റ് ക്ലയേഴ്സ്, സി.എം.എസ്., വിവേകോദയം, കാല്‍ഡിയന്‍ സ്കൂളുകളില്‍ വേദികള്‍ ക്രമീകരിക്കും. സാഹിത്യ അക്കാദമി, ടൗണ്‍ഹാള്‍, റീജണല്‍ തിയേറ്റര്‍, ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു മുന്‍വശം, മുണ്ടശേരി ഹാള്‍ ബാലഭവന് എന്നിവിടങ്ങളിലും വേദികളൊരുക്കും. ബാന്റ്വാദ്യ മത്സരങ്ങള്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലാണ് നടക്കുക. ഇരുപത്തഞ്ച് വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. 13,000-ത്തോളം മത്സരാര്‍ത്ഥികളാണ് കലാമേളയില്‍ മാറ്റുരയ്ക്കാനെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: