കല്‍പ്പറ്റ: പഴശ്ശി രാജാവിന്റെ വീരാഹുതിദിനത്തില് പഴശ്ശി കുടീരത്തില്‍ സെമിനാറുകളും സമ്മേളനങ്ങളും നടത്തുന്നത് ഉചിതമല്ലെന്ന് വീരപഴശ്ശി സ്മാരക സമിതി.
നവംബര്‍ 30താണ് പഴശ്ശി വീരാഹുതിദിനം. ഇക്കഴിഞ്ഞ ദിനത്തില്‍ പഴശ്ശി സ്മാരകത്തിനുള്ളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ സെമിനാര്‍ നടത്തിയത് പ്രതിഷേധാര്‍ഹമാണ്. അന്നേ ദിവസം അവിടെയെത്തിയ നൂറുകണക്കിനാളുകള്‍ക്ക് അത് അസൗകര്യം സൃഷ്ടിച്ചു. പഴശ്ശി ദിനത്തില്‍ കുടീരത്തില്‍ സന്ദര്‍ശകര്‍ക്ക് പുഷ്പാര്‍ച്ചന നടത്തുന്നതിനടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് വീരപഴശ്ശി സ്മാരക സമിതി ആവശ്യപ്പെട്ടു.
പഴശ്ശി സ്മാരകത്തിന്റെ പവിത്രതയും പ്രാധാന്യവും നില നിര്‍ത്താന്‍ അധികൃതര്‍ തയ്യാറാവണം. സമ്മേളനങ്ങളും സെമിനാറുകളും അന്നേ ദിവസം പഴശ്ശികുടീരത്തിന് പുറത്തോ സൗകര്യപ്രദമായ മറ്റു ദിവസങ്ങളിലോ നടത്തണം. വരും വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വീരപഴശ്ശി സ്മാരക സമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പള്ളിയറ രാമന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. സന്തോഷ് കുമാര്‍ പ്രമേയം അവതരിപ്പിച്ചു. സി.കെ ബാലകൃഷ്ണന്, എ.വി രാജേന്ദ്രപ്രസാദ് , പി.പരമേശ്വരന്, സന്തോഷ് ജി നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: