പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്സിക്ക് രണ്ടാം ജയം. ബേല്വാഡി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് പൂനെ എഫ്സിയെ പരാജയപ്പെടുത്തി. ഹെന് റിക്വെ സെറീനോയാണ് വിജയഗോള്‍ നേടിയത്.
82ാം മിനിറ്റില്‍ ലഭിച്ചകോര്ണര് കിക്കാണ് ചെന്നൈയുടെ ഗോളിനു വഴിയൊരുക്കിയത്. ഗാവിലാന് മാര്‍ട്ടിനെസ് എടുത്ത കിക്ക് കൃത്യമായി ഗോള്‍മുഖത്തേക്കു വന്നു. ചാടി ഉയര്‍ന്ന ഹെന് റിക്വെ സെറീനോ മനോഹരമായ ഹെഡ്ഡറിലൂടെ വലകുലുക്കി (1-0).
ആദ്യ മത്സരത്തില്‍ ഗോവയോട് തോറ്റ ചെന്നൈയിന് എഫ്സി രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
ഡിസംബര്‍ 10നു പൂനെ സിറ്റി എഫ്.സി എവേ മത്സരത്തില്‍ ജാംഷെഡ്പൂര്‍ എഫ്.സിയെയും ചെന്നൈയിന് എഫ്.സി ആതിഥേയരായ മുംബൈസിറ്റി എഫ്.സിയെയും നേരിടും. ഇന്നും നാളെയും മത്സരം ഇല്ല. ആറിനു ഡല്‍ഹി ഹോം ഗ്രൗണ്ടില്‍ ജാംഷെഡ്പൂരിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: