മയ്യഴി: ആതുരസേവനം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അതൊരു ഔദാര്യമല്ലെന്നും കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് ഡയറക്ടര്‍ ഡോ.സുരേഷ് കുമാര്‍ പറഞ്ഞു. പള്ളൂരിലെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ദശവാര്ഷികാഘോഷം മാഹി സിവില്‍ സ്റ്റേഷന് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിത്യയാതന അനുഭവിക്കുന്ന മാറാരോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്നേഹസാന്ത്വനങ്ങളിലൂടെ അവര്‍ക്ക് ആശ്വാസം പകരുന്നവര്‍ ആദരിക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡണ്ട് എം.പി.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഡോ.വി.രാമചന്ദ്രന് എംഎല്‍എ മുഖ്യഭാഷണം നടത്തി. ഫോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവ്, മലബാര്‍ കാന്‍സര്‍ സെന്റ്റിലെ നഴ്സ് സിന്ധുവിനെ എംഎല്‍എ ആദരിച്ചു.മുന്‍ മന്ത്രി ഇ.വത്സരാജ് വിശിഷ്ടാതിഥി ആയിരുന്നു. തണല്‍ ചെയര്മാന് ഡോ.വി.ഇദ്റിസ്, അഡ്മിനിസ്ട്രേറ്റര്‍ എസ്.മാണിക്ക ദീപന്, ഐ.അരവിന്ദന്, കെ.വത്സകുമാര്‍, കെ.പി.സുനില്‍കുമാര്‍, കെ.പി.മനോജ്, എന്‍.ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. കാരുണ്യയുടെ കുടുംബാംഗങ്ങള്‍ക്ക് സ്നേഹസമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: