കോഴിക്കോട്: ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോട്് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് വീണ്ടും പന്തുരുളും. െഎ ലീഗില്‍ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്സിയുടെ ആദ്യ ഹോം മത്സരത്തിനാണ് ഇന്ന് മലബാറിന്റെ കളിത്തൊട്ടിലില്‍ അരങ്ങുണരുന്നത്. രാത്രി എട്ടിന് നടക്കുന്ന കളിയില്‍ എതിരാളികള്‍ ചെന്നൈ സിറ്റി എഫ്സി. 2010ന് ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്ന് ഐ ലീഗ് ടീം മാറ്റുരക്കുന്നത്.
മത്സരത്തിനായി കോര്പ്പറേഷന് സ്റ്റേഡിയം പൂര്‍ണ്ണമായും സജ്ജമായി. 40000ഓളം പേര്‍ക്ക് കളികാണാന്‍ അവസരമുണ്ട്. ടിക്കറ്റുകള്‍ ജില്ല ഫുട്ബാള്‍ അസോസിയേഷന്റെ ഓഫീസിലും ഗോകുലം ചിറ്റ്സ് ആന്റ് ഫൈനാന്‍സിന്റെ ശാഖകളിലും ലഭിക്കും. മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണം ചെയ്യും.
ആദ്യ മത്സരത്തില്‍ ഷില്ലോങിനോട് തോറ്റ ഗോകുലം സ്വന്തം നാട്ടില്‍ ആരാധകരുടെ പിന്തുണയോടെ വിജയവും മൂന്ന് പോയിന്റുമാണ് ലക്ഷ്യമിടുന്നത്. ഷില്ലോങ്ങിലെ കൊടുംതണുപ്പില്‍ ലജോങ്ങിനോതിരെ ആദ്യപകുതിയില്‍ ആക്രമണാത്മക ഫുട്ബാളായിരുന്നു ടീം പുറത്തെടുത്തത്.
എന്നാല്‍ രണ്ടാം പകുതിയില്‍ കിട്ടിയ അവസരം മുതലാക്കി ഷില്ലോങ് വലകുലുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെന്നപോലെ ആരിഫ് ഷെയ്ഖ്, കോംഗോ താരം ലെലെ എംബല്ലെ, മുന്‍ ഐസ്വാള്‍ എഫ്സി താരമായ ഐവറി കോസ്റ്റില്‍ നിന്നുള്ള സ്റ്റീഫന്‍ കാമോ ബായി എന്നിവര്‍ തന്നെ മുന്നിരയിലറങ്ങിയേക്കും. എതിര്പ്രതിരോധതെ വിറപ്പിക്കാന്‍ കഴിവുള്ള താരങ്ങളാണ് കാമോ ബായിയും എംബല്ലെയും. പകരക്കാരനായി ഉസ്മാന് ആശിഖുമുണ്ട്. അതേസമയം നൈജീരിയന്‍ പ്രതിരോധനിരതാരം ഇമ്മാനുവല്‍ ചിഗോസി പരിക്ക് കാരണം കളിക്കില്ല. ബാറിന് കീഴില്‍ നിഖില്‍ ബെര്‍ണാഡ് തന്നെയാകും.
അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച താരങ്ങളുമായി ഇറങ്ങിയ ഇന്ത്യന്‍ ആരോസിനോട് 3-0ന് തോറ്റതിന്റെ ക്ഷീണത്തിലാണ് ചെന്നൈ സിറ്റി എഫ്സി. അതിനാല്‍ ഇന്ന് അവര്‍ക്കും വിജയം അനിവാര്യമാണ്. ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്ന കോഴിക്കോട്ടെ കാണികള്‍ക്ക് മുന്നില്‍ വിജയം സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് ചെന്നൈ കോച്ച് സൗന്ദരരാജന്.
വിദേശ താരങ്ങള്‍ ഫോമിലാവാത്തത് കോച്ചിനെ ചൊടിപ്പിച്ചിട്ടുണ്ട്. പാതിമലയാളിയായ സൂസൈരാജാണ് നായകന്. കിര്‍ഗിസ്ഥാന്‍ ദേശീയ ടീം അംഗവും ഇല്ദര് അമിറോവ് എന്ന ഉയരം കൂടിയ മുന്നേറ്റ നിരക്കാരനാകും ഗോകുലത്തിന് തലവേദനയാകുക. മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ക്യാപ്റ്റനും ഐഎസ്എല്ലില്‍ പുണെ സിറ്റി എഫ്സി താരവുമായിരുന്ന ധര്‍മ്മരാജ് രാവണനാണ് പ്രതിരോധനിരയിലെ പ്രമുഖന്. അഞ്ച് സന്തോഷ് ട്രോഫി താരങ്ങളും നാല് വിദേശ താരങ്ങളും ടീമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: