തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റ് അടിക്കുമെന്ന കൃത്യമായ മുന്നറിയിപ്പാണ് കേന്ദ ഏജന്‍സികള്‍ നല്‍കിയതെന്ന് ഇതു സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദേശീയ സമുദ്രവിജ്ഞാന സര്‍വീസസും (ഇന്‍കോയിസ്) നവംബര്‍ 28നും 29നും മുന്നറിയിപ്പ് നല്കി.
കേരളതീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോടു വരെയുള്ള തീരപ്രദേശങ്ങളില്‍ 29 രാവിലെ 8.30 മുതല്‍ പിറ്റേന്ന് രാത്രി 11.30 വരെ ശക്തമായി കാറ്റടിക്കുമെന്നും തുടര്‍ന്ന് സമുദ്രനിരപ്പില്‍നിന്ന് 8 മുതല്‍ 10 വരെ അടി ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നും 28നുതന്നെ അറിയിപ്പു നല്കി. 29 ന് രണ്ട് കേന്ദ്ര ഏജന്‍സികളും സംയുക്ത ബുള്ളറ്റിനിലൂടെ മുന്നറിയിപ്പ് ആവര്‍ത്തിക്കുകയും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കുകയും ചെയ്തു.
കന്യാകുമാരിക്കടുത്ത് ന്യൂനമര്‍ദ്ദം ശക്തമാണ്. അത് ശക്തി പ്രാപിച്ച് തെക്കുപടിഞ്ഞാറേക്ക് നീങ്ങും. 24 മണിക്കൂര്‍ ശക്തമായ മഴപെയ്യും. 65 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റുവീശാം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. എന്നീ മുന്നറിയിപ്പുകളെല്ലാം ബുള്ളറ്റിനിലുണ്ടായിരുന്നു. കേരളത്തിലേക്ക് അന്നു തന്നെ അത്് അയച്ചു കൊടുക്കുകയും ചെയ്തു.
മുന്നറിയിപ്പ് നല്കിയ ദിവസം സംബന്ധിച്ച് അവ്യക്തത തീര്ക്കണമെന്ന്്് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇന്നലെ ദേശീയ സമുദ്രവിജ്ഞാന സര്‍വീസ് ഡയറക്ടര്‍ ഡോ സതീഷ് ഷേണായിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: