കൊല്‍ക്കൊത്ത: ജയിലില്‍ ജിഹാദി പ്രവര്‍ത്തനം നടത്തി വാര്‍ഡനെ കൊല്ലാന്‍ ശ്രമിച്ച മൊഹമ്മദ് മൊസിദ്ദീയൂന് (മൂസ) 2016 ല്‍ ബീര്ഭൂമിലേക്കുള്ള യാത്രയിലാണ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ പിടിയിലായത്. ബിശ്വഭാരതി ട്രെയിനില്‍ ബുര്ദ്വാനില്നിന്ന് യാത്ര ചെയ്യുകയായിരുന്നു.
ഐഎസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം ഇന്ത്യന്‍ തലവന്‍ ഷാഫി അര്‍മറുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്ന മുഹമ്മദ് മൂസ, ഇന്ത്യയിലും ബംഗ്ലാദേശിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശിലുള്ള ഐഎസ് നേതാവ് അബു സുലൈമാനുമായി ഇയാള്‍ സമ്പര്‍ക്കത്തിലായി. ബംഗാളില്‍ ഐഎസ് കൊലപാതക രീതിയായ തലയറുക്കല്‍ വ്യാപകമായി നടത്താനായിരുന്നു മൂസയുടെ പദ്ധതി.
സിപിഎം കൊലപാതക രാഷ്ട്രീയം വ്യാപകമായി നടത്തിയിരുന്ന ബംഗാളിലെ ബീര്‍ഭൂമിലേക്ക് പോയത് കാര്യം എളുപ്പമാക്കാനായിരുന്നു. മമതാ ബാനര്‍ജിയുടെ പോലീസിനോ രഹസ്യാന്വേഷണ സംവിധാനത്തിനോ മൂസയെക്കുറിച്ച് ഒന്നും അറിയാനായില്ല. എന്‍ഐഎയാണ് ഇയാളെ പിടികൂടിയത്.
മൂസയെക്കുറിച്ച് എന്‍ഐഎ ശേഖരിച്ച വിവരങ്ങള്‍ നിര്‍ണ്ണായകമാണ്. ഇയാള്‍ ”ചെന്നായ ആക്രമണം” നടപ്പിലാക്കാന്‍ സമര്ത്ഥനാന്നെ് എന്‍ഐഎ 2016 ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. ശ്രീനഗറില്‍ വിനോദ സഞ്ചാരികളെ ആക്രമിക്കാനും കൊല്‍ക്കൊത്തയില്‍ മദര്‍ തെരേസ ഹൗസിനു സമീപം വിദേശികളെ വകവരുത്താനും പദ്ധതിയുണ്ടായിരുന്നുവെന്ന് കുറ്റപത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: