അഹമ്മദാബാദ്: കോണ്‍ഗ്രസിന് പ്രധാനമന്ത്രിയുടെ ആശംസ. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് നാലു നാളുകള്‍ മാത്രം ശേഷിക്കെ, തെരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ മോദി കോണ്‍ഗ്രസിനെ അഭിനന്ദിച്ചത് അമ്പരപ്പായി.
നരേന്ദ്ര മോദി പറഞ്ഞു: കോണ്‍ഗ്രസിന്റേ ‘ഔറംഗ സീബി’ന് എന്റെ അഭിനന്ദനം. കുടുംബവാഴ്ച നടത്തിയ മുഗള്‍ഭരണത്തില്‍ ഷാജഹാന് മകന് ഔറംഗസീബിനെ എന്നപോലെ സോണിയാ ഗാന്ധി മകന് രാഹുലിനെ പാര്‍ട്ടി അദ്ധ്യക്ഷനാക്കുന്നതിനെക്കുറിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. സ്വന്തം വീട്ടിലില്ലാത്ത ജനാധിപത്യം എങ്ങനെ നാട്ടില്‍ നടപ്പാക്കും? മോദി ചോദിച്ചു.
”തുറന്നു പറയാന്‍ ധൈര്യമുള്ള മണിശങ്കര്‍ അയ്യര്‍ ഒരു കുടുംബത്തിനെകുറിച്ച് അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞു: ‘ജഹാംഗീറിനു പകരക്കാരനായി ഷാജഹാന് വന്നപ്പോഴും ഷാജഹാനു പിന്നാലെ ഔറംഗസീബ് വന്നപ്പോഴും ഏതെങ്കിലും തെരഞ്ഞെടുപ്പു നടന്നിരുന്നോ? ആരാണോ ഭരണാധികാരി, അയാളുടെ മകന് കിരീടം കിട്ടുമെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്,” എന്ന്. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.- മോദി ചൂണ്ടിക്കാട്ടി.
– കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ‘ബൂത്തുപിടിത്തം’ നടന്നതായി മോദി പറഞ്ഞു. ഷെഹ്സാദ് പൂനെവാല എന്നയുവാവ് പറഞ്ഞത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ബൂത്തുപിടിച്ചെന്നാണ്.” അവിടെ ജനാധിപത്യമൂല്യങ്ങള്‍ കീറിയെറിഞ്ഞെന്നാണ് പൊതുജന വിലയിരുത്തല്‍.
– ആ യുവാവിനെ എല്ലാ വാട്സാപ്പ് ഗ്രൂപ്പില്‍നിന്നും പുറത്താക്കാനാണ് കോണ്‍ഗ്രസ് ഫത്വ ഇറക്കിയത്. ആ പാര്‍ട്ടിയാണ് ഇപ്പോള്‍ അസഹിഷ്ണുതയേയും ജനാധിപത്യത്തെയും കുറിച്ച് പ്രസംഗിക്കുന്നത്. സ്വന്തം വീട്ടില്‍ ജനാധിപത്യം ഇല്ലെങ്കില്‍ പിന്നെ നാട്ടിലെങ്ങനെ നടപ്പാക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയോടൊപ്പം:
-ഒരു മണി: ധരംപൂര്‍: കോണ്‍ഗ്രസ് വനവാസികളുടെ ആവാസ മേഖലയിലെ ആരോഗ്യ-ചികിത്സാ സുരക്ഷാ സൗകര്യങ്ങളും സംവിധാനങ്ങളും തകര്‍ത്തു. ഞങ്ങള്‍ വന്നപ്പോള്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനമുണ്ടാക്കി. 108 ആംബലന്‍സ് സേവന സൗകര്യം ലഭ്യമാക്കി.
– എന്റെ ജീവിതത്തില്‍ ഏറെ നാള് വനവാസി മേഖലയില്‍ നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
– പാവങ്ങളെ കൊള്ളയടിച്ച ധനികരായ ഓരോരോത്തരോടും ഞാന്‍ പറയുന്നു, എനിക്ക് നിങ്ങളെ ഒരു പേടിയുമില്ല, പാവങ്ങള്‍ക്ക് അര്‍ഹരായത് അവര്‍ക്ക് ഞാന്‍ തിരികെ നേടിക്കൊടുക്കും.
-കോണ്‍ഗ്രസ് എന്തുകൊണ്ടാണ് പിന്നാക്ക സമുദായ കമ്മീഷന് ഭരണഘടനാ പദവിയും അധികാരവും നല്‍കാഞ്ഞത്? ഞങ്ങള്‍ വന്നു. അധികാരം കൊടുക്കാന്‍ ബില്‍ കൊണ്ടുവന്നു. രാജ്യസഭയില്‍ കോണ്‍ഗ്രസ് തടഞ്ഞു. പിന്നാക്ക വിഭാഗ വിരുദ്ധരായ കോണ്‍ഗ്രസിനെ ജനങ്ങള്‍ ശിക്ഷിക്കും.
വീഡിയോ കാണാം:
Thank you Gujarat for the tremendous affection. pic.twitter.com/xtGM55MgyK
— Narendra Modi (@narendramodi) December 3, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: