പത്തനാപുരം: വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്നു. ക്ഷേത്ര ചുവരുകളിലും വീടുകളിലും സന്ധ്യാ നേരത്ത് നിരയായി മണ്‍ചിരാതുകള്‍ കൊളുത്തുന്നു. ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും മനോഹരമായ ദൃശ്യമാണ്.
ഈ സമയം കുട്ടികള്‍ ‘കാക്കണ കമ്പില്‍’ ദീപം തെളിയിച്ച് ‘ഹരിഗോര ഹരിഗോര എന്ന് വിളിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന ചടങ്ങ് ഗ്രാമ പ്രദേശങ്ങളില്‍ കാണാം. എന്നാല്‍ കാക്കണ കമ്പുകള്‍ മിക്ക പ്രദേശങ്ങളിലും ഇല്ലാതായതോടെ ഹരിഗോര വിളിയും ഇല്ലാതെയായി. മുടങ്ങാതെ ഇത്തരം ആചാരങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന സ്ഥലങ്ങളുമുണ്ട്. പുതുതലമുറയ്ക്കും ഈ ഒരു ചടങ്ങ് അന്യമാണ്. മണ്‍ചിരാതുകളില്‍ ദീപം തെളിയിക്കുന്നതിന് പകരം മെഴുകുതിരി വെട്ടത്തിലേക്കും മിക്ക വിശ്വാസികളും മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: