കൊച്ചി: കെഎസ്ആര്‍ടിസിയില്‍ പിന്നെയും ശമ്പളം മുടങ്ങി. പതിനഞ്ചു മാസത്തിനിടെ കഴിഞ്ഞ മാസം, അതിനു മുമ്പ് ഓണത്തിന് മാത്രമാണ് മാസാദ്യം ശമ്പളം കൊടുത്തത്. കെഎസ്ആര്‍ടിസി കോര്പ്പറേഷന് നടത്തിപ്പ് ശരിയായ രീതിയിലല്ലെന്ന് ആക്ഷേപിച്ചാണ് രാജമാണിക്യത്തെ എംഡി സ്ഥാനത്തു നിന്ന് മുന്‍ മന്ത്രി തോമസ് ചാണ്ടി നീക്കിയത്.
തോമസ് ചാണ്ടിക്കും ഘടകകക്ഷി മന്ത്രിമാര്‍ക്കാര്‍ക്കും കോര്പ്പറേഷന് ശരിയായ രീതിയിൽ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അയോഗ്യത പറയുകയായിരുന്നു സിപിഎമ്മും, അതിന്റെ തൊഴിലാളിയൂണിയന്‍ സിഐടിയുവും. എന്നാല്‍, മുഖ്യമന്ത്രിതന്നെ വകുപ്പു ഭരിക്കുമ്പോഴും ശമ്പളം മുടങ്ങിയിരിക്കുകയാണ്.
കോര്പ്പറേഷന് നഷ്ടത്തിലാണെന്നാണ് കണക്കുകള്‍. അക്കാര്യം പറഞ്ഞ് 2016 ല്‍ പുതുക്കേണ്ട ശമ്പളക്കരാര്‍ പുതുക്കിയിട്ടില്ല. ഡിഎ കുടിശികയാണ്. 2017 കഴിഞ്ഞാലും കോര്പ്പറേഷന് പച്ചപിടിക്കുന്ന ലക്ഷണമില്ലെന്നതില് നിരാശയിലാണ് ജീവനക്കാര്‍. കോര്‍പ്പറേഷനിലെ സിഐടിയു നേതാക്കള്‍ ന്യായം പറയാനില്ലാതെ വിഷമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: