ന്യൂദല്‍ഹി: വികസ്വര രാജ്യങ്ങളില്‍ വിറ്റഴിക്കുന്ന പത്തര ശതമാനത്തിലേറെ മരുന്നുകള്‍ ഗുണം കുറഞ്ഞതോ കൃത്രിമമോ ആണെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. 300 കോടിയോളം രൂപയുടെ ഇത്തരം മരുന്നുകളാണ് വിറ്റഴിയുന്നത്. ഇത് സാമ്പത്തിക പ്രശ്നം മാത്രമല്ല, വന്‍ തോതില്‍ ആരോഗ്യ പ്രശ്നവും ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍, ഈ റിപ്പോര്‍ട്ടിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തേഡ് വേള്‍ഡ് നെറ്റ്വര്‍ക്ക് എന്ന സംഘടന റിപ്പോര്‍ട്ട് വെളിപ്പെടുത്തിയ ലോകാരോഗ്യ സംഘടന അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ ആശങ്കപ്പെട്ടു. റിപ്പോര്‍ട്ടിന് ആധാരമായ വിവര രേഖകള്‍ പുറത്തുവിട്ടിട്ടില്ല. മരുന്നുകളുടെ കാര്യത്തില്‍, കൃത്രിമം, വ്യാജം, സംശയകരം, ഗുണം കുറഞ്ഞത്, മോഷ്ടിക്കപ്പെട്ടത്, ലൈസന്‍സില്ലാത്തത് തുടങ്ങിയവയ്ക്കെല്ലാം വെവ്വേറെ നിര്‍വചനങ്ങളുണ്ട്. എന്നാല്‍, ഇങ്ങനെ വേര്‍തിരിച്ചു പറയാതെ പുറത്തുവിട്ട റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നാണ് വിമര്‍ശനം.
ഒരു റിപ്പോര്‍ട്ട് 2013 ല്‍ ഡബ്ല്യൂഎച്ച്ഒ ഗ്ലോബര്‍ സര്‍വയലന്‍സ് ആന്‍ഡ് മോനിട്ടറിങ് സിസ്റ്റം തയ്യാറാക്കിയതാണ്. 2016 ലാണ് മരുന്നുകളുടെ ഗുണനിലവാരം വിലയിരുത്താന്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: