തലശ്ശേരി: പിണറായി ഓലയമ്പലത്തെ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലനാണ്ടിയില്‍ രമിത്ത് (26) വധക്കേസ് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി സെഷന്‍സിലേക്ക് കമ്മിറ്റ് ചെയ്തു. ഇതിനിടെ കേസില്‍ ഇതേവരെ പിടി നല്‍കാതെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി ഇന്നലെ കീഴടങ്ങി. പിണറായി തെരുവിലെ തടിയന് രജീഷ് എന്ന രജീഷ് (26), പിണറായി കണ്ണാടിമുക്കിലെ പ്രദീപത്തില്‍ കെ.തേജസ് (25) എന്നിവരാണ് ഇന്നലെ ധര്‍മ്മടം പോലീസില്‍ കീഴടങ്ങിയത്. ഇരുവര്‍ക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് ഇവരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതില്‍ ഹാജരാക്കി. രണ്ടു പേരെയും മജിസ്ട്രേട്ട് റിമാന്റ് ചെയ്ത് ജയിലിലടച്ചു.
രമിത്ത് കേസില്‍ 15 പേരാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരില്‍ 9 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 4 പേരെ കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസാണിത്. ആദ്യം അറസ്റ്റിലായ ഒമ്പത് പേര് ജാമ്യത്തിലാണുള്ളത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് രാവിലെയാണ് ഓലയമ്പലത്തെ പെട്രോള്‍ പമ്പിന് സമീപം വച്ച് രമിത്ത് കൊല്ലപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മട്ടനൂര്‍ ചാവശ്ശേരിയില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനും ബസ്സ് െ്രെഡവറുമായ കൃഷ്ണകൃപയില്‍ ചോടോന്‍ ഉത്തമന്റെ ഏക മകനായിരുന്നു രമിത്ത്. നേരത്തെ കോടതി ആവശ്യപ്പെട്ടത് പ്രകാരമാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പോലീസില്‍ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: