കുമളി: പീരുമേട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിക്കുന്ന മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് പുണ്യ നദിയായ പമ്പയിലേക്ക്. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയോരത്തെ പെരിയാര്‍ വന്യജീവി ിങ്കേതത്തിന്റെ ഭാഗമായ വനത്തിലേക്കാണ് ദൈന ദിന മാലിന്യങ്ങള്‍ അധികൃതര്‍ തള്ളുന്നത്.
ശബരിമല തീര്‍ത്ഥാടക കാലം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും നിരവധി പരാതികള്‍ നല്‍കിയിട്ടും സംഭവത്തില്‍ വേണ്ടത്ര നടപടി എടുക്കുവാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉപേക്ഷിക്കുന്ന ഈ മാലിന്യ കൂമ്പാരത്തില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധവും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. പഞ്ചായത്തിലെ മാലിന്യങ്ങളും വിദൂര സ്ഥലങ്ങളില്‍ നിന്ന് രാത്രികാലങ്ങളില്‍ അജ്ഞാതര്‍ ഉപേക്ഷിക്കുന്ന മാംസ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുമാണ് മഴയോടൊപ്പം ഒഴുകി അഴുത നദിയിലെത്തുന്നു. പമ്പാനദിയുടെ പോഷക നദിയാണ് അഴുത.
പീരുമേട് പഞ്ചായത്തിലെ മേമല വുഡ് ലെന്‍സില്‍ നിന്നാണ് അഴുത നദിയുടെ ഉത്ഭവം. ഇതേ സ്ഥലത്തേയ്ക്കാണ് ഈ മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത്. ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൃഗങ്ങള്‍ ഭക്ഷണമാക്കുു
ന്നത് അവയുടെ മരണത്തിനും കാരണമാകുന്നുണ്ട്. ലക്ഷകണക്കിന് അയ്യപ്പഭക്തര്‍ സ്നാനം ചെയ്യുന്ന പമ്പ നദിയെ മലിനമാക്കുന്ന നടപടി ക്കെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വനം, പരിസ്ഥിതി വകുപ്പുകള്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടെണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: