മാഞ്ചസ്റ്റര്‍: അവസാന നിമിഷങ്ങളില്‍ ഡേവിഡ് സില്‍വ നേടിയ ഗോളില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ പതിമൂന്നാം വിജയം ആഘോഷിച്ചു.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി വിജയം പിടിച്ചെടുത്തത്.
83-ാം മിനിറ്റിലാണ് ഡേവിഡ് സില്‍വ നിര്‍ണായകഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ പോയ സിറ്റി ശക്തമായ തിരിച്ചുവരവിലാണ് വിജയം നേടിയത്. ഏയ്ഞ്ചലോ ഒഗ്ബോണയാണ് വെസ്റ്റ് ഹാമിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിക്കോളസ് സിറ്റിക്ക് സമനില നേടിക്കൊടുത്തു.
ഈ വിജയത്തോടെ 15 മത്സരങ്ങളില്‍ 43 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളില്‍ 35 പോയിന്റു്ള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്.
തുടക്കത്തില്‍ തകര്‍ത്ത് മുന്നേറിയ വെസ്റ്റ് ഹാം ആദ്യ പകുതിയവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ സിറ്റിയുടെ വലകുലുക്കി. ഏയ്ഞ്ചലോയാണ് വെസ്റ്റ് ഹാമിന് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയില്‍ അവര്‍ 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ സിറ്റി തിരിച്ചുവന്നു. തുടക്കത്തില്‍ തന്നെ നിക്കോള്‍സ് ഗോള്‍ നേടിയതോടെ അവര്‍ വെസ്റ്റ് ഹാമിനൊപ്പം എത്തി. അവസാന നിമിഷങ്ങളില്‍ ഡേവിഡ് സില്‍വ നിര്‍ണായക ഗോളിലൂടെ സിറ്റിയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
എസി മിലാന് സമനില
റോം: എ സി മിലാന് സിരീ എ യുടെ പതിനഞ്ചാം റൗണ്ടില്‍ സമനില. ഈ സീസണില്‍ തുടര്‍ച്ചയായി പതിനാല് തോല്‍വികള്‍ ഏറ്റുവാങ്ങിയ ബെനവെന്റോയാണ് മിലാനെ സമനിലയില്‍ തളച്ചത് 2-2.
38-ാം മിനിറ്റില്‍ ഗിയാകോമോ മിലാനെ മുന്നിലെത്തിച്ചു. എന്നാല്‍ പന്ത്രണ്ട് മിനിറ്റുകള്‍ക്കുശേഷം ജോര്‍ജ് പുസ്കാസിന്റെ ഗോളില്‍ ബെനവെന്റോ സമനില പിടിച്ചു.
ഏഴൂ മിനിറ്റുകള്‍ക്കുള്ളില്‍ മിലാന് വീണ്ടും മുന്നിലെത്തി.അവസാന നിമിഷങ്ങളില്‍ ബെനവെന്റോ ഗോള്‍ മടക്കി.
ഈ സമനിലയോടെ 21 പോയിന്റുമായി മിലാന് ഏഴാം സ്ഥാനത്താണ്. നാപ്പോളി 38 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് 37 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: