കോഴിക്കോട്: ശാസ്ത്രതത്തങ്ങളുടെ പ്രായോഗിക ആവിഷ്കരണങ്ങള്കൊണ്ട് സമ്പന്നമായ ജന്മഭൂമി സയന്‍സ് ഇന്ത്യ ശാസ്ത്രോത്സവത്തിന് കോഴിക്കോട്ട് തുടക്കം. തൊണ്ടയാട് ചിന്മയാ മിഷന് വിദ്യാലയത്തിലെ ചിന്മയാഞ്ജലി ഹാളില്‍ സ്റ്റുഡന്റ്സ് സയന്‍സ് ഫെസ്റ്റ് കേരള 2017 കോഴിക്കോട് ചിന്മയാ മിഷന് അധിപന് ബ്രഹ്മചാരി മുകുന്ദചൈതന്യ ദീപം തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ക്ക്തുടക്കമായത്.
മേഖലാ ശാസ്ത്ര കേന്ദ്രം ഡയറക്ടറും ശാസ്ത്രോത്സവ സംഘാടകസമിതി ചെയര്‍മാനുമായ വി.എസ്. രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ മേള കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശാസ്ത്രവിജ്ഞാനത്തോടൊപ്പം മൂല്യബോധവുമുള്ള തലമുറയാണ് ഉണ്ടാവേണ്ടതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണന്, ഭാരതീയവിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.കെ. ശ്രീധരന്, ജന്മഭൂമി പ്രസാധകന് പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ, ജന്മഭൂമി വികസന സമിതി ചെയര്മാന് ടി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ശാസ്ത്രോത്സവത്തിന്റെ ആമുഖം പി.ബി. ഷനോജ് അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ എം.എ.വിജയറാം സ്വാഗതവും, കെ.എം. അരുണ്‍ നന്ദിയും പറഞ്ഞു. 64 വിദ്യാലയങ്ങളില്‍ നിന്നുള്ള ശാസ്ത്ര പ്രൊജക്ടുകളാണ് മേളയില്‍ അവതരിപ്പിക്കുന്നത്.
ശാസ്ത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ശാസ്ത്രപ്രതിഭകളുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാന്‍ അവസരമുണ്ട്. ഐഎസ്ആര്‍ഒ റിട്ട. ഡയറക്ടര്‍ ഇ.കെ. കുട്ടി, മേഖലാ ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്, ഡോ. വി. ജയശ്രീ എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്‍കും. രാവിലെ 10.30ന് ആരംഭിക്കും.
ഉച്ചക്ക് ശേഷം 2.30ന് ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം ബ്രഹ്മോസ് ശാസ്ത്രസംഘാംഗം ഡോ. എ. ശിവതാണുപിള്ള ഉദ്ഘാടനം ചെയ്യും. വിജ്ഞാന് ഭാരതി ദേശീയ സെക്രട്ടറി ജനറല്‍ എ.ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ശാസ്ത്രോത്സവത്തില്‍ മികച്ച പ്രൊജക്ടുകള്‍ക്കുള്ള സമ്മാനദാനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: