തിരുവന്‍വണ്ടൂര്‍(ആലപ്പുഴ): ക്ഷേത്രവിശ്വാസങ്ങളെ അപഹസിച്ച് തിരുവന്‍വണ്ടൂരില്‍ സിപിഎമ്മും യുവജനസംഘടനകളും രംഗത്ത്. വിശ്വാസങ്ങളെ വെല്ലുവിളിച്ച് ക്ഷേത്രത്തില്‍ സിപിഎമ്മിന്റെ ചുവരെഴുത്ത്.
ഇരമല്ലിക്കര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരം, ചുറ്റുമതില്‍, പടിക്കെട്ടുകള്‍ എന്നിവിടങ്ങളിലാണ് സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളുടെ പേരുകള്‍ ചുവന്ന പെയിന്റ് ഉപയോഗിച്ച് എഴുതിയിരിക്കുന്നത്. രാവിലെ ക്ഷേത്രദര്‍ശനത്തിനു വന്നവരാണ് ആദ്യം ഇതു കണ്ടത്.
ക്ഷേത്ര ഉപദേശക സമിതിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ സിഐ ദിലീപ്ഖാന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സിപിഎം തിരുവന്‍വണ്ടൂര്‍ ലോക്കല്‍ സമ്മേളനത്തിന്റെ പ്രകടനത്തില്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹൈന്ദവസംഘടനകള്ക്കെതിരെ മുദ്രാവാക്യം വിളിയുമായി രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ തങ്ങളുടെ അറിവോടെയല്ല എന്നുപറഞ്ഞ് സിപിഎം നേതാക്കള്‍ പ്രശ്നത്തില്‍ നിന്നും തലയൂരുകയാണ് ചെയ്തത്. പ്രകോപനം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനായുള്ള ശ്രമമാണ് സിപിഎം തിരുവന്‍വണ്ടൂരില്‍ നടത്തുന്നത്. അടുത്ത കാലത്ത് പുലിയൂര് മഹാവിഷ്ണു ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് മുകളില്‍ ഡിവൈഎഫ്ഐ കൊടിനാട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: