ന്യൂദല്‍ഹി: കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ലക്ഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. അതേസമയം പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ സൈന്യം ശക്തമാക്കി.
ജൂലൈ പത്തിനാണ് അമര്‍നാഥ് യാത്രക്കു നേരെ ഭീകരാക്രമണം ഉണ്ടായത. ആക്രമത്തില്‍ ഏഴു തീര്‍ഥാടകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അനന്ത്നാഗ് ജില്ലയിലെ രണ്ടിടത്ത് തീര്‍ഥാടകര്‍ക്ക് അകമ്പടി പോയ പോലീസ് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ബോട്ടെങ്കൂവിലായിരുന്നു ആദ്യത്തെ ആക്രമണം നടന്നത്. ഇവിടെ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു പിന്നിലായിരുന്നു ആക്രമണം നടത്തിയത്. ഇതില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ കൊടുംഭീകരനെ സൈന്യം കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. ലഷ്ക്കര്‍ ഇ തൊയ്ബ ഭീകരന് അബു ഇസ്മയിലിനെയാണ് ഏറ്റുമുട്ടലില്‍ സൈന്യം കൊലപ്പെടുത്തിയത്. ശ്രീനഗറിലെ നൗഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇയാളുടെ സഹായി ഛോട്ടാ കാസിമും കൊല്ലപ്പെട്ടു. ഇരുവരും പാക്കിസ്ഥാനികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: