ന്യൂദല്‍ഹി: ജിഷ്ണു കേസ് അന്വേഷിക്കാന്‍ തയാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. അനാവശ്യമായ കാലതാമസം സിബിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് കുറ്റപ്പെടുത്തിയ കോടതി അന്വേഷണം വൈകിപ്പിക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കില്ലേയെന്നും ചോദിച്ചു.
കഴിഞ്ഞ തവണ കേസ് പ്രരിഗണിച്ചപ്പോള് നിലപാട് അറിയിക്കാന്‍ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് നിലപാട് അറിയിച്ചത്. സിബിഐ അന്വേഷണത്തില്‍ സന്തോഷമെന്ന് ജിഷ്ണുവിന്റെ അച്ഛന് അശോകന് അറിയിച്ചു. നീതിപീഠത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് അമ്മ മഹിജയും പ്രതികരിച്ചു.
ജൂണ്‍ 15ന് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ജോലി ഭാരമുള്ളതിനാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്. സിബിഐ അന്വേഷിക്കേണ്ട പ്രാധാന്യം ജിഷ്ണു കേസിന് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. സിബിഐയുടെ ഈ നിലപാടില്‍ പ്രഥമദൃഷ്ട്യാ തന്നെ അപാകതകളുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: