പത്തനാപുരം: 95 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച തൂക്കുപാലം മൂന്നു വര്‍ഷം തികയും മുന്‍പേ തുരുമ്പെടുത്ത് നശിച്ചു. കല്ലടയാറിന് കുറുകെ പിറവന്തൂര്‍-തലവൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തര്യന്‍തോപ്പ് തൂക്കുപാലമാണ് നശിക്കുന്നത്.
നെടുമ്പറമ്പ് കിഴക്കേ ഭാഗം കടവില്‍ 2014 ലാണ് തൂക്ക്പാലം നിര്‍മിച്ചത്. നിര്‍മാണത്തിലെ അശാസ്ത്രീയതയും പാലത്തിന്റെ നാശത്തിന് കാരണമായി. കഴിഞ്ഞ മഴയിലും വെള്ളം കയറി പാലം മുങ്ങിയിരുന്നു. നടപ്പാലം വേണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശൃത്തെ തുടല്‍ന്നാണ് കെല് എന്ന പൊതുമേഖലാ കമ്പനിയെ കൊണ്ട് പാലം നിര്‍മിപ്പിച്ചത്.
പത്തനാപുരം എംഎല്‍എ കെ.ബി. ഗണേശ് കുമാറിന്റെ പ്രാദേശിക വികസന ഫണ്ടും റവന്യൂ ഫണ്ടും ചിലവഴിച്ചായിരുന്നു നിര്‍മാണം. പാലത്തില്‍ കൂടി കാല്‍നട യാത്രമാത്രമാണ് സാധ്യമാകുന്നത്.
പത്തനാപുരം താലൂക്ക് ഓഫീസില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പുനലൂര്‍ ഭാഗത്തു നിന്നും കൊട്ടാരക്കര, കുന്നിക്കോട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് പത്തനാപുരം ടൗണില്‍ എത്താതെ പ്രാധാന പാതയില്‍ പോകുന്നതിനുള്ള എളുപ്പ മാര്‍ഗത്തിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത് .
വാഹനങ്ങള്‍ കടന്നുപോകുന്ന വിധം കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചിരുന്നങ്കില്‍ നഗരത്തിലെ ഗതാഗത കുരുക്കില്‍ പെടാതെ വാഹനങ്ങള്‍ക്ക് പ്രധാന പാതയിലെത്താന്‍ കഴിഞ്ഞേനെ .
നിലവില്‍ തൂക്ക് പാലത്തിന്റെ ഭൂരിഭാഗവും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. സ്കൂള്‍, കോളേജ് വിദൃാര്ത്ഥികളടക്കം നിരവധി പേര് പാലത്തെ ആശ്രയിക്കുന്നു. ഇരുകരകളിലും നിരവധി ആരാധനാലയങ്ങളുണ്ട്. ഇവിടങ്ങളിലെ വിശേഷ ദിവസങ്ങളില്‍ ഒരേ സമയം നിരവധി പേര് പാലത്തിലൂടെ കടന്ന് പോകും.
ചവറയില്‍ പാലം തുരുമ്പെടുത്ത് തകര്‍ന്ന് മൂന്ന് ജീവന് പൊലിയുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് അടുത്തിടെയാണ്.
ഈ പാലം മറ്റൊരു ചവറ ആകരുതേയെന്ന പ്രാര്‍ത്ഥനയിലാണ് നാട്ടുകാര്‍. പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശൃപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: