തിരുവനന്തപുരം: ഞാന്‍ അഞ്ചുദിവസമായി എല്ലാപേരോടും പറയുന്നു. എന്റെ മോനെ ഈ ഫോണ്‍ നമ്പറിലൊന്ന് വിളിച്ച് എവിടെയുണ്ടെന്ന് ചോദിക്കുമോയെന്ന്… ഫോണ്‍നമ്പര്‍ എഴുതിയ കുറിപ്പുമായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മുന്നില്‍ അലമുറിയിട്ട് വിളിക്കുകയാണ് ക്രസ്റ്റമ്മ എന്ന വൃദ്ധമാതാവ്. വിഴിഞ്ഞം സന്ദര്‍ശനം കഴിഞ്ഞ് തിരികെ പോകാനൊരുങ്ങുമ്പോള്‍ ഫോണ്കുറിപ്പ് വാങ്ങിയ ശേഷം വൃദ്ധമാതാവിന്റെ കൈകള്‍ പിടിച്ച് ദേഹത്തോട് ചേര്‍ത്ത് നിര്‍മ്മലാ സീതാരാമന് ആശ്വസിപ്പിക്കുമ്പോള്‍ ഇതേ ദുഖം അനുഭവിക്കുന്ന മറ്റുള്ളവരുടെയും കൂട്ടക്കരച്ചില്‍. വിഴിഞ്ഞം സിന്ധുമാതാ ദേവാലയത്തിനു മുന്നിലാണ് കരളലയിക്കുന്ന കാഴ്ച.
ക്രിസ്റ്റമ്മയുടെ മകനും ഓഖി ചുഴലികൊടുങ്കാറ്റ് അടിക്കുന്ന തലേദിവസം മിന്പിടിത്തത്തിന് പോയിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായില്ല. കൊല്ലം , കൊച്ചി മഹാരാഷ്ട്ര, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികള്‍ എത്തിയതായി ടിവി യില്‍ കണ്ടു. എന്റെ മോന് അതിലുണ്ടോ എന്ന് അറിയില്ല. അതിനാലാണ് ഫോണ്‍നമ്പറുമായി ക്രസ്റ്റമ്മ തന്റെമുന്നില്‍ എത്തുന്നവരോടെല്ലാം നമ്പര്‍ കാണിച്ച് ഫോണ്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത്.
ഇത്തരത്തില്‍ നൂറുകണക്കിന് പേരാണ് പളളിക്കു മുമ്പില്‍ ഉറ്റവരെ കാത്ത് കഴിഞ്ഞ അഞ്ചുദിവസമായി കാത്തിരിക്കുന്നത്. ക്യാമ്പിനു സമീപത്ത് ടിവിയും സ്ഥാപിച്ചിട്ടുണ്ട്. വാര്‍ത്താ ചാനലുകള്‍ ഓരോന്നായി മാറ്റി ഇവര്‍ കാണുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ലോകത്തെ ഏതെങ്കിലും തീരത്ത് എത്തിചേര്‍ന്നിട്ടുണ്ടോ എന്നറിയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: