ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നടന് വിശാലിന്റേയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനന്തിരവള്‍ ദീപയുടെയും ശ്രമങ്ങള്‍ക്കു തിരിച്ചടി.
ഇരുവരുടെയും നാമനിര്‍ദേശ പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളി. ദീപ സമര്‍പ്പിച്ച അപേക്ഷയില്‍ നിരവധി വൈരുധ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പത്രിക തള്ളിയത്. അതേസമയം, വിശാലിനെ പിന്തുണച്ചവര്‍ സമര്‍പ്പിച്ച വിവരങ്ങളിലെ പിഴവുകളാണ് നടനു തിരിച്ചടിയായത്.
വിശാലിന്റേയും ദീപയുടെയും പത്രികകള്‍ തള്ളിയതോടെ എഐഎഡിഎംകെ സ്ഥാനാര്‍ഥി ഇ.മധുസൂധനനും ഡിഎംകെ സ്ഥാനാര്‍ഥി മരുധു ഗണേഷും തമ്മിലാകും ഉപതെരഞ്ഞെടുപ്പില്‍ പ്രധാന പോരാട്ടം. അണ്ണാ ഡിഎംകെയ്ക്ക് ഭീഷണിയായി ടി.ടി.വി.ദിനകരന് സ്വതന്ത്രനായി രംഗത്തുണ്ട്. ജയലളിതയുടെ മരണത്തിനുശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഡിഎംകെ, അണ്ണാ ഡിഎംകെ കക്ഷികള്‍ക്ക് നിര്‍ണായകമാണ്.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്നാണ് ആര്.കെ.നഗറില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 145 പത്രികകളാണ് ഇവിടെ ആകെ സമര്‍പ്പിക്കപ്പെട്ടത്. ഡിസംബര്‍ 21 നാണ് ഉപതെരഞ്ഞെടുപ്പ്. 24 ന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: