തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട 34 പേര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. സുഖം പ്രാപിച്ച 6 പേരെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. വര്‍ഗീസ് (41) തേങ്ങപട്ടണം, മാര്ട്ടിന് (33) അടിമലത്തുറ, രാജു (42) പള്ളവിള, സാലോ (34) പൂത്തുറ, ക്ലാരന്‍സ് (57) അടിമലത്തുറ, തോമസ് ഡേവിഡ് (32) അടിമലത്തുറ എന്നിവരേയാണ് ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്.
ട്രോമകെയര്‍ ഐസിയുവില്‍ ചികിത്സയിലുള്ള പൂന്തുറ സ്വദേശി മൈക്കിള്‍ (42) ഗുരുതരാവസ്ഥയില്‍ തുടരുന്നു. അബോധാവസ്ഥയിലുള്ള മൈക്കിള്‍ വെന്റിലേറ്ററിലാണ്. പുല്ലുവിള സ്വദേശി വില്‍ഫ്രെഡ് (48) ഓര്‍ത്തോ ഐസിയുവില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിവിധ വാര്‍ഡുകളില്‍ ചികിത്സയിലുള്ള രോഗികളെ വാര്‍ഡ് 22ലേക്ക് മാറ്റി. വാര്‍ഡ് 22ല്‍ 32 പേരാണ് ചികിത്സയിലുള്ളത്.
ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന പുല്ലുവിള, സുരപുരയിടം, ഇരയമണ്‍, വെല്ലാര്‍മി ഹൗസില്‍ രതീഷ് (30) ചൊവ്വാഴ്ച അതിരാവിലെ 5.50ന് മരണമടഞ്ഞു.
മാര്ച്ചറിയില് സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി ചൊവ്വാഴ്ച തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി ജയനെയാണ് (40) തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
ഇനി 10 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. 2 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 4 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും 4 മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിക്കുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സാമ്പിളുകള്‍ പോസ്റ്റ് മോര്‍ട്ടം സമയത്ത് തന്നെ എടുത്ത് ഡി.എന്‍.എ. ടെസ്റ്റിനായി അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: