ശ്രീനഗര്‍ : ഇന്ത്യന്‍ സൈന്യത്തിനു നേരെ കല്ലെറിയുന്ന വിഘടനവാദികള്‍ക്ക് ഇതാ കശ്മീരില്‍ നിന്നു തന്നെ സുന്ദരമായ മാതൃക. ബാങ്ക് ആക്രമിക്കാന്‍ വന്ന ഭീകരരെ കശ്മീരികള്‍ കല്ലെറിഞ്ഞോടിച്ചു. നൂര്പോറ മേഖലയിലെ ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ ശാഖ കൊള്ളയടിക്കാന്‍ വന്ന ഭീകരരാണ് പ്രദേശവാസികളുടെ കല്ലേറിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടത്.
കശ്മീരിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടും ഭീകരന് സക്കിര്‍ മൂസയേയും കൂട്ടാളികളേയുമാണ് ജനങ്ങള്‍ തുരത്തിയത്. ബാങ്കില്‍ കയറിയ ഉടന്‍ വെടിയുതിര്‍ത്ത ഭീകരര്‍ ഓഫീസ് തകര്‍ക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് വെടിയൊച്ച കേട്ട പ്രദേശവാസികള്‍ ബാങ്കിനു സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. ബഹളം വച്ച ഗ്രാമീണര്‍ ഭീകരരെ തുരുതുരാ കല്ലെറിഞ്ഞു. പ്രകോപിതരായ ഭീകരര്‍ വെടിയുതിര്‍ത്തെങ്കിലും ജനങ്ങളുടെ രോഷപ്രകടനത്തില്‍ പിടിച്ചു നില്ക്കാനായില്ല.
ഭീകരരെ കല്ലെറിഞ്ഞോടിച്ച ജനങ്ങളെ കശ്മീര്‍ ഐജി മുനീര്‍ ഖാന് അഭിനന്ദിച്ചു. വലിയ രീതിയില്‍ കൊള്ളനടത്താന്‍ പദ്ധതിയിട്ട് എത്തിയ ഭീകരര്‍ക്ക് ഒരു ലക്ഷത്തോളം രൂപ മാത്രമേ മോഷ്ടിക്കാന്‍ കഴിഞ്ഞുള്ളൂ. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനായ സക്കിര്‍ മൂസ ഹിസ്ബുളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് അന്‍സാര്‍ ഗസ്വാത് ഉള് ഹിന്ദ് എന്ന പേരില്‍ അല്‍ ഖ്വായ്ദയുടെ ഇന്ത്യന്‍ ഘടകം രൂപീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: