ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്ത്യന്‍ ജ്യോതിഷി അനിരുദ്ധ് കുമാര്‍ മിശ്രയുടെ പ്രവചനം പൊല്ലാപ്പായി. പാക്കിസ്ഥാനു മാത്രമല്ല ഇന്ത്യക്കും തലവേദനയുണ്ടാക്കുന്നതായി ഇത്.
നവംബറില്‍ പാക്കിസ്ഥാനില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് മിശ്ര ഒക്ടോബറില്‍ പ്രവചിച്ചിരുന്നു. ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ക്കു മുന്‍പ് പെഷവാറില്‍ വിദ്യാര്‍ഥി ഹോസ്റ്റലില്‍ തട്ടമിട്ട ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. 12 പേരാണ് മരിച്ചത്.
പ്രവചനവും നവംബര്‍ അവസാനമുണ്ടായ ആക്രമണവും ചേര്‍ത്തുവച്ചാണ് പാക്കിസ്ഥാന്റെ പ്രതികരണം. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് ജ്യോതിഷിയുടെ പ്രവചനം സൂചിപ്പിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ വാദം. അല്ലാതെ എങ്ങനെ ഇവര്‍ വിവരമറിയുന്നു, എങ്ങനെ പ്രവചിക്കുന്നുവെന്നാണ് പാക്ക് വിദഗ്ധരുടെ സംശയം.
ഫെബ്രുവരിക്കകം പാക്കിസ്ഥാനില്‍ വലിയ അഞ്ച് ഭീകരാക്രമണമുണ്ടാകുമെന്നും ജ്യോതിഷി തട്ടിവിട്ടിട്ടുണ്ട്. ഇതാണ് പാക്കിസ്ഥനെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. ഒരു ഇന്ത്യന്‍ പൗരന് എങ്ങനെ ഇക്കാര്യം കൃത്യമായി പ്രവചിക്കാന്‍ സാധിച്ചുവെന്ന് പാക്ക് സെനറ്റര്‍മാരുടെ സംഘം ചോദിക്കുന്നു. ഇന്ത്യ പാക്കിസ്ഥാനില്‍ ഭീകരത വളര്‍ത്തുകയാണെന്നാണ് റഹ്മാന് മാലിക് എന്നയാള്‍ പറയുന്നത്. ഐബിയും റോയുമാണ് ഇവയ്ക്കു പിന്നിലെന്ന് ഇയാള്‍ പറയുന്നു. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ജ്യോതിഷി പ്രവചിക്കുന്നതെന്നാണ് റഹ്മാന് മാലിക്കിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ മാസമുണ്ടായ, പാക്കിസ്ഥാനെ നാണം കെടുത്തിയ സംഭവമാണ് ആശങ്ക കനക്കാന്‍ കാരണം. കഴിഞ്ഞ മാസം ഒരു മലയാളി ഫലപ്രവാചകന് വലിയ ഭൂകമ്പം ഉണ്ടാകുമെന്ന് പ്രവചനം നടത്തി. ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഈ ഫലപ്രവചനം പാക്ക് ചാരസംഘടന എടുത്ത് വലിയ മുന്നറിയിപ്പായി പ്രചരിപ്പിച്ചു. ഇത് പാക്കിസ്ഥാനെ തെല്ലൊന്നുമല്ല നാണം കെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: