കൊച്ചി: വ്യാജരേഖ നല്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ സിനിമാതാരങ്ങളായ അമലാ പോള്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്ത് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വാഹനവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും എഫ്ഐആറിലുണ്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചത്. സുരേഷ് ഗോപിക്കെതിരെയും കേസ് എടുത്തതായി പോലീസ് പറഞ്ഞു.
പോണ്ടിച്ചേരിയിലെ വീടിന്റെ വാടകച്ചീട്ട് നല്‍കിയാണ് അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്. നോട്ടീസ് നല്‍കിയിട്ടും അമല പോളും ഫഹദ് ഫാസിലും മറുപടി നല്‍കാത്തതിനാലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ നല്‍കിയത്. എന്നാല്‍ ഫഹദ് ആലപ്പുഴ ആര്‍ടിഒ ഓഫീസിലെത്തി 17.68 ലക്ഷം രൂപ നികുതി അടച്ചിരുന്നു, രേഖകള്‍ ഹാജരാക്കിയിരുന്നില്ല.
എന്നാല്‍ സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: