കൊച്ചി: സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സെന്‍സര്‍ബോര്‍ഡിന്റെ വിശദീകരണം തേടി. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ഏകപക്ഷീയമായി സെന്‍സര്‍ഷിപ്പ് റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നും തന്റെ വിശദീകരണം തേടിയില്ലെന്നും ഹര്ജിക്കാരന് വാദിക്കുന്നു. നേരത്തെ സെക്സി ദുര്‍ഗയെന്നു പേരിട്ടിരുന്ന ചിത്രത്തിനു എസ് ദുര്‍ഗയെന്ന പേര് നല്‍കിയത് സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു.
ഗോവ ചലച്ചിത്രമേളയില്‍ എസ് ദുര്‍ഗ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞതിനെതിരെയും ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു സംബന്ധിച്ച് ചിത്രത്തിന്റെ സെന്‍സര്‍ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കണ്ട ശേഷം ജൂറിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ചിത്രത്തിന്റെ സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത സിനിമയുടെ സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാനാവില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. പിന്നീട് ഗോവ ചലച്ചിത്രമേളയില്‍ എസ് ദുര്‍ഗ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: